Monday, October 19, 2015

ഭരണപങ്കാളിത്തമില്ലെങ്കിൽ വിശ്വകർമ്മജർ വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് തൂത്തെറിയപ്പെടും.


ഭരണപങ്കാളിത്തമില്ലെങ്കിൽ വിശ്വകർമ്മജർ വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് തൂത്തെറിയപ്പെടും.
***********************************************************************
"ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്‌. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ്‌ കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല."
ഇന്ന് വിശ്വകര്‍മ്മജരുടെ സ്ഥിതിയും ഇതു തന്നെ. യുവാക്കളെ അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ചിലര്‍ അതിന്‌ രാസത്വരകമാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നുവെന്നത് ഖേദകരമാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റേയും അജണ്ടയില്‍ ഇടം പിടിക്കാത്ത പൊതു ആവശ്യങ്ങള്‍ വിശ്വകര്‍മ്മ വിഭാഗത്തിനുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തെ സമുദായത്തിന്റെ മുദ്ര കുത്തി ഓരോരോ കള്ളികളിലാക്കുന്നത് വിപത്താണെന്ന് രാഷ്ട്രീയക്കാര്‍ കരുതുകയും എന്നാല്‍ സംഘടിതരായ സമുദായങ്ങളെ അകമഴിഞ്ഞ് പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ അസംഘടിതരായ വിശ്വകര്‍മ്മ സമൂഹം കടുത്ത അവഗണനയിലാണ്‌ കഴിയുന്നത്.
സംഘടിച്ച് ശക്തരാവേണ്ട യുവ തലമുറയില്‍ നല്ലൊരു ശതമാനവും ഇപ്പോഴും അന്ധവിശ്വാസങ്ങളിലേക്കു തന്നെ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാവുകയോ ചെയ്യുന്ന ദയനീയ കാഴ്ച്ചയാണ്‌ കാണാന്‍ കഴിയുന്നത്. 
അവഗണിക്കപ്പെടുന്ന പൊതു ആവശ്യങ്ങള്‍ പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമായി വിശ്വകര്‍മ്മജരായ നമ്മെ തുറിച്ചു നോക്കുകയാണ്‌.. ഈ ആവശ്യങ്ങള്‍ നേടിത്തരാന്‍ മറ്റാരും ഇല്ലാതിരിക്കെ സംഘടിച്ച് ശക്തരാവാതെ മറ്റെന്ത് വഴിയാണുള്ളത്?
ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്‌. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ്‌ കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 
റാവു ബീരേന്ദ്രസിമ്ഗ് എന്ന ക്രാന്ത ദര്‍ശിയായ നേതാവാണ്‌ 1920 കളില്‍ അവരെ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യ വെളിച്ചത്തിലേക്ക് നയിച്ചത്. പേരിനോടൊപ്പം "യാദവ്" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയതു പോലും അതിനു ശേക്ഷമാണ്‌. കര്‍പ്പൂരി താക്കൂറിനെപ്പോലുള്ള ഉന്നത നേതാക്കള്‍ക്കു പോലും അവരുടെ പൊതു ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഈ തിരിച്ചറിവില്‍ നിന്നാണ്‌ യൂ പി യിലും ബീഹാറിലും യാദവ രാഷ്ട്രീയത്തിന്റെ ഉദയം . പിന്നീടുള്ള അവരുടെ രാഷ്ട്രീയ മുന്നേറ്റം നാം കണ്ടു കൊണ്ടിരിക്കുന്നതാണ്‌.. ഇന്ന് യൂ പി യിലും ബീഹാറിലും ഉണ്ടായ യാദവ മുന്നേറ്റം , ഇന്ത്യ ആരു ഭരിക്കും എന്നു തീരുമാനിക്കുന്നത് യാദവരാണ്‌ എന്നതിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ എന്നത് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്നതാണ്‌
അഗ്നി പോലെയാണ്‌ ഏതു സാമുദായിക സംഘടനയും. ഉപയോഗ പ്രദമായ ഊര്‍ജ്ജ ശ്രോതസായോ നശീകരണത്തിന്റെ വിഷ ജ്വാലയായോ മാറാന്‍ കഴിയും . കൂട്ടായ്മയും സംഘടനയുമൊക്കെ മേനികാണിക്കാനുള്ള ഉപാധികളാണെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഉന്നതങ്ങളില്‍ അല്‍പ്പം സ്വാധീനവും രാഷ്ട്രീയത്തിന്റെ ഇത്തരം തണലും മതി അവര്‍ക്ക്.
(എന്റെ ഒരു മുന്‍ post ല്‍ നിന്ന്)
വക്കം ജി ശ്രീകുമാര്‍

കുട്ടികൾ പഠിച്ചതു കൊണ്ടാണോ?

ന്ന് കുലത്തൊഴിൽ ചെയ്യുന്നവരുടെ കുട്ടികളിൽ കൂടുതൽ പേരും +2 വിന് വളരെ ഉയർന്ന മാർക്ക് വാങ്ങുന്നുണ്ട്. സാമ്പത്തിക ശേഷി ഇല്ലായ്മ മൂലം ഉയർന്ന നിലയിൽ പഠിപ്പിക്കാൻ കഴിയാറില്ല. അവരെ സംബന്ധിച്ചേടത്തോളം നല്ല ശമ്പളമുള്ള ഒരു തൊഴിൽ അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കിട്ടുന്ന ഒരു ഡിഗ്രീ കോഴ്സിൽ ചേരും. ഡിഗ്രി പാസായാൽ ഉടനേ ജോലി കിട്ടുമെന്നാണ് അവരുടെ ധാരണ. പക്ഷേ ഡിഗ്രികഴിഞ്ഞ് PSC Clerical Test എഴുതി ജീവിതകാലം കഴിക്കും. PSCയുടെ രീതിയനുസരിച്ച് ജോലിക്ക് അപേക്ഷിച്ചു തുടങ്ങുന്നതുമുതൽ ഓവർ ഏജ് ആവുന്നതുവരെ കഷ്ടിച്ച് മൂന്നോ നാലോ ടെസ്റ്റെഴുതാനേ കഴിയൂ. ഒരു ടെസ്റ്റ് കഴിഞ്ഞാൽ 5 വർഷമെങ്കിലും കഴിയണം അടുത്ത ടെസ്റ്റ് വരാൻ. ടെസ്റ്റ് എഴുതി തഴക്കം വരണമെങ്കിൽ 4 ടെസ്റ്റ് എങ്കിലും എഴുതണം. അപ്പോഴേക്കും ഓവർ ഏജ് ആയിരിക്കും. ആൺകുട്ടികൾ പണിക്കു പോകും. പെൺകുട്ടികൾ അടുപ്പിന്റെ മൂട്ടിൽ തളക്കപ്പെടും. ഇങ്ങിനെ പതിനായിരക്കണക്കിനു മനുഷ്യായുസുകളാണ് ആർക്കും ഉപയോഗപ്പെടാതെ നശിച്ചു പോകുന്നത്. അവരെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് ദുരിതം മാത്രമേ അവർ സമ്മാനിക്കൂ. മുമ്പായിരുന്നെങ്കിൽ പെറ്റു വീഴുന്നതേ ആലയിലോ വേല ചായ്പ്പിലോ ആയിരിക്കും. 
അവൻ അവിടം മുതലേ പണിപഠിക്കാനും തുടങ്ങും. ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല. 
കുട്ടികളെ വളരെ പ്രതീക്ഷയോടെ സ്കൂളിൽ വിടും. ഒടുവിൽ 70 വയസായാലും അച്ഛൻ പണിയെടുത്താലേ ആ വീട്ടിൽ തീ പുകയൂ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? 
കുട്ടികൾ പഠിച്ചതു കൊണ്ടാണോ?

വിശ്വകർമ്മ സമുദായത്തെ ഇന്നത്തെ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ-1


മൂഹം നന്നാവണമെങ്കിൽ കുടുംബങ്ങൾ നന്നാവണം. കുടുംബങ്ങൾ നന്നാവണമെങ്കിൽ വ്യക്തികൾ നന്നാവണം..........................
സാധാരണക്കാരായ വിശ്വകർമ്മ കുടുംബങ്ങളിലെ രക്ഷാകർത്താക്കൾ കടം വാങ്ങിയും കിടപ്പാടം വിറ്റുമൊക്കെ നടത്തുന്ന പല വിവാഹ ബന്ധങ്ങളും ഇന്ന് തകർച്ചയിലാണ്. തകരാത്തതു പലതും പുകഞ്ഞു കൊണ്ടിരിക്കുന്നതുമാവാം. ഉദാഹരണങ്ങൾ നിങ്ങൾക്ക് ചുറ്റും തന്നെ ധാരാളം കാണാൻ കഴിയും. വിവാഹ ബന്ധം തകരാനല്ല ആരും വിവാഹം കഴിക്കുന്നത്. 90% വും സാമ്പത്തികപ്രശ്നം കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. 
എനിക്ക് നേരിട്ടറിയാവുന്ന അനേകം സംഭവങ്ങളിൽ ഒരു സംഭവം പറയാം.
ഒരു കാർപെന്റർ ജോലി ചെയ്യുന്ന യുവാവ്. അയാളുടെ വീട്ടിൽ അയാളെ കൂടാതെ ഒരു അനുജനും ഉണ്ട്. അച്ഛൻ, രണ്ടാണ്മക്കളായതിനാൽ മുന്നും പിന്നും നോക്കാതെയാണ് ജീവിതം. ഒന്നാന്തരം കള്ളുകുടിയനും. ആണുങ്ങൾ മൂവരും ജോലി ചെയ്യുന്നുണ്ട്. നല്ല വരുമാനവും. പക്ഷേ സമ്പാദ്യശീലം തീരെയില്ല. അയാൾ, ഒരു സാധാരണ വിശ്വകർമ്മ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. 
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കുറച്ച് കടം വാങ്ങിയുമൊക്കെയാണ് അല്പം പൊന്നോ പണമോ സ്ത്രീധനമായി ആ പെണ്കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകുന്നത്. വിവാഹം കഴിയുന്നതോടെ അവർ നല്ലൊരു കടത്തിന്റെ ഉടമയുമായിന്നു. കല്യാണ ചെറുക്കനോ? അവൻ സ്ത്രീധനമായി കിട്ടുന്ന തുക കൂടാതെ നല്ലൊരു തുക കടമായി സംഘടിപ്പിച്ചായിരുന്നു സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം ഉൾപ്പെടെയുള്ള ജാഡ കാണിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം സ്വാഭാവികമായും ജോലിക്കു പോയില്ല, വരവില്ല, നല്ല ചെലവും ഉണ്ടാക്കി വെച്ചു. 
കുറച്ചു ദിവസം ബന്ധുക്കളുടെ വീടുകളിൽ വിരുന്നിനു പോക്കും സിനിമയ്ക്കു പോക്കുമായി അടിപൊളിയായിരുന്നു ജീവിതം. ആ സമയത്ത് പെൺകുട്ടി തന്റെ ഒരു മിനിമം ആവശ്യം ഉന്നയിക്കുന്നു. 
“ ചേട്ടാ എനിക്കൊരു സാരിയും രണ്ട് മാക്സിയും വാങ്ങണം. ഇവിടുണ്ടായിരുന്ന സാരി രണ്ടും ഒരു പരുവമായി. മാക്സിയുണ്ടെങ്കിൽ വീട്ടിലുടുക്കാൻ അതുമതിയല്ലോ?“ കഷ്ടപ്പാട് അറിഞ്ഞു വളർന്ന കുട്ടിയായതിനാൽ മോഹങ്ങൾ ധാരാളം ഉണ്ടെങ്കിലും ചേട്ടനെ വിഷമിപ്പിക്കേണ്ട എന്നു കരുതി അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമെ പറയുന്നുള്ളൂ. 
സ്വന്തം പോക്കറ്റിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള ഭർത്താവ് പറയുന്നു. “ നിന്റെ വീട്ടിൽ പോകുമ്പോൾ നിന്റെ പഴയ ഡ്രെസെല്ലാം ഇങ്ങെടുത്തോണ്ട് വന്നാൽ മതി തൽക്കാലം അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്“
“അതെല്ലാം ഞാൻ അനിയത്തിക്കു കൊടുത്തിട്ടാണ് വന്നത്“
“അതുശരി. നിനക്ക് തോന്നുമ്പ തോന്നുമ്പ ഡ്രെസെടുത്തു തരാൻ നിന്റപ്പൻ എനിക്ക് ലക്ഷക്കണക്കിനല്ലേ സ്ത്രീധനം തന്നത്?“
രണ്ട് പെൺകുട്ടികളായതുകൊണ്ട് ഒരു പൈസ അനാവശ്യമായി കളയാതെ കഷ്ടപ്പെട്ട് രണ്ട് പേരേയും ചുറ്റുമുള്ള പീഢകന്മാരുടെ കണ്ണിൽ നിന്ന് മറച്ച്, ഡിഗ്രി വരെ പഠിപ്പിച്ച്, എന്നും രോഗിയായ അമ്മയേയും ചികിത്സിച്ച് സ്വന്തം അസുഖങ്ങൾ ആരേയും അറിയിക്കാതെ കിടപ്പാടം വിറ്റ് തന്നെ കെട്ടിച്ചയച്ച പാവം അച്ഛനെ പറഞ്ഞാൽ ആരാണ് സഹിക്കുക. അവൾ അത് കണ്ണീരിലൊതുക്കി. 
അമ്മായിയമ്മയുടേയും കുടിയനായ അമ്മായിയച്ഛന്റേയും ഭർത്താവിന്റെ അനുജന്റേയും വക വേറെ പീഢനങ്ങൾ.
പിന്നീട് പണി കഴിഞ്ഞു മൂക്കുമുട്ടെ കുടിച്ചു വന്ന് എന്നും അപ്പനെയും അമ്മയേയും ചീത്ത വിളിക്കാൻ തുടങ്ങി. തീരെ സഹിക്കാതെ വന്നപ്പോൾ അവൾ പറഞ്ഞു. “എന്നെ വേണേൽ കൊന്നോ എന്റെ അപ്പനേയും അമ്മയേയും ഒന്നും പറയരുത്. അതോടെ അസഭ്യം മാത്രമല്ല തല്ലും തുടങ്ങി. 
ഡിഗ്രിക്കാരിയായ അവളെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാനും ഈഗോ കാരണം അയാൾ സമ്മതിച്ചില്ല.
താമസിയാതെ അവൾ ഗർഭിണിയായി. അഞ്ചാം മാസമായപ്പോൾ അവളുടെ വീട്ടിൽ കൊണ്ടാക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. മകളെ കെട്ടിച്ച കടങ്ങളും ഇളയമകളുടെ പഠിത്തവും അമ്മയുടെ രോഗവും കൊണ്ട് പൊറുതിമുട്ടിയ വീട്ടിൽ, ഗർഭിണിയായ ഭാര്യയെ ആശുപത്രി, പ്രസവ, നൂലുകെട്ട് ചെലവുകളിൽ നിന്നും ഒഴിവാകാൻ തന്ത്രപൂർവമായ ഒരു നീക്കം. 
പ്രസവിച്ചു എന്നറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ, നൂലു കെട്ടിന് അറിയിച്ചില്ല എന്ന കാരണം പറഞ്ഞ് ഭാര്യ വീട്ടിൽ അമ്മയെയും മദ്യപിച്ചാൽ തെറിമാത്രം പറയുന്ന അച്ചനേയും കൂട്ടിവന്ന് ഒരു പ്രകടനവും. ആറുമാസം കഴിഞ്ഞ് വിളിച്ചു കൊണ്ടു പോയി പിന്നെയും ഗർഭിണിയാക്കി മൂത്ത കുഞ്ഞിനേയും കൂട്ടി വീണ്ടും അവളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ടു മക്കളുമായി സ്വന്തം വീട്ടിൽ കഴിയവെ അവൻ വേറൊരു പെണ്ണിനെ വളക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ അന്യജാതിക്കാരായ നാട്ടുകാർ ഇടപെട്ടു അവനെ കൈകാര്യം ചെയ്തു. നാട്ടുകാർ അവൾക്കൊരു കടയിൽ ജോലിയും തരപ്പെടുത്തിക്കൊടുത്തു. മൊട കണ്ടാൽ ഇടപെടുമെന്ന നാട്ടുകാരുടെ ശാസന ഉള്ളതുകൊണ്ട് ഇപ്പോൽ അവർ വലിയ കുഴപ്പമില്ലാതെ കഴിയുന്നു. അവൾക്കും ശമ്പളമുള്ളതുകൊണ്ട് കുട്ടികൾ നല്ല സ്കൂളിൽ പഠിക്കുന്നു.
ഇതേ പോലെ അല്ലെങ്കിൽ അല്ലറ ചില്ലറ വ്യത്യാസങ്ങളിൽ നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്. അതിൽ പലതും ചോദിക്കാൻ ആളില്ലാതെ തകർന്നു പോയിട്ടുള്ള ദാമ്പത്യ ജീവിതങ്ങളാണ്.
എന്തു കൊണ്ട് വിശ്വകർമ്മ കുടുംബങ്ങളിൽ മാത്രം ഇങ്ങിനെ സംഭവിച്ചു? സംഭവിക്കുന്നു?
1. പെണ്ണിന്റെ വീട്ടുകാരാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. എന്നാൽ അവൾ അവന്റെ വീട്ടിലാണ് ജീവിക്കുന്നതെന്നും അതിന്റെ ഭവിഷ്യത്ത് മകൾ അവിടെ ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുമെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ഇനിയിരിക്കുന്ന പെൺകുട്ടിക്ക് ഇനി ഒരാൾ വരികില്ല എന്ന ഭയം. 
2. മറ്റു സമുദായങ്ങളിൽ ഇങ്ങിനെയൊരു സംഭവമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ ശക്തമായ സംഘടനകൾ ഉണ്ട്. NSS, SNDP, നാടാർ മഹാസഭ, പുലയർ മഹാസഭ, വേളാർ മഹാസഭ, ക്രിസ്ത്യൻ, മുസ്ലിം എന്നിവർക്ക് പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ ഉണ്ട്. ഇത്തരം ഒരു പ്രശ്നം സഭയിൽ അറിഞ്ഞാൽ അവർ കൈകാര്യം ചെയ്തു കൊള്ളും.
3. വിശ്വകർമ്മ സമുദായത്തിൽ മാത്രം അങ്ങിനെയൊരു സംവിധാനമില്ല. സഭയുടെ ശാഖ അവിടെ ഇല്ലെങ്കിൽ പോലും ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു രജിസ്റ്റർ ബുക്കുമായി വന്ന് അതിൽ ഒപ്പിടുവിച്ച് ഫീസും വാങ്ങിയാൽ അവരുടെ ഉത്തരവാദിത്വം അതോടെ തീരുന്നു. ശക്തമായ ആൾ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ചോദിക്കാൻ ചെന്നാൽ ആരും മൈൻഡ് ചെയ്യുകയുമില്ല.
എന്താണിതിന്റെ പ്രതിവിധി?
1. ഇത്തരം ഒരു പ്രശ്നം അറിഞ്ഞാൽ കൈകാര്യം ചെയ്യക്കത്തക്കവണ്ണം ശക്തരായ അംഗങ്ങൾ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം. അതിന് മഹാസഭകൾ നിഷ്ക്രീയമാണെന്ന് തോന്നുന്നെങ്കിൽ വിദ്യാസമ്പന്നരായ യുവാക്കൾ ചേർന്ന് ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കണം.
2. ‘കർമ്മസേന‘കൾ പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ നടപ്പാക്കണം. കുടുംബ യോഗങ്ങൾ ശക്തിപ്പെടുത്തണം. മദ്യപാനത്തിനെതിരേയും ചൂതുകളിക്കെതിരേയും ബോധവത്കരണം നടത്തണം.
3. ‘കർമ്മസേന‘കൾക്ക് റിട്ടയർഡ് ഉദ്യോഗസ്ഥന്മാർ സ്കൂൾ, കോളേജ് അദ്ധ്യാപകർ അഡ്വക്കേറ്റുമാർ തുടങ്ങി മുതിർന്നവരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണം വേണമെങ്കിൽ അന്യജാതിയിലുള്ള പരിചയസമ്പന്നരേയും ഉൾപ്പെടുത്താം.
4. പ്രശ്നങ്ങൾ മറ്റുള്ളവർ അറിയുമെന്നു കണ്ടാൽ ഒരു പരിധിവരെ ഇത്തരം സംഭവങ്ങൽ ഉണ്ടാവുക തന്നെയില്ല.
5. ആരോഗ്യമുള്ള ഒരു സ്ത്രീ പോലും ഒരു വീട്ടിലും ജോലിയില്ലാതെ ഇരിക്കുന്നവരാകരുത്. അവർക്ക് നല്ലൊരു വരുമാനം ലഭിക്കത്തക്കവിധം തയ്യലായാലും ട്യൂഷനായാലും കരകൗശല നിർമ്മാണമായാലും നടപ്പിലാക്കാനുള്ള സ്ഥലസൗകര്യങ്ങൾ ചെയ്തു കൊടുക്കുക.
6. മുദ്രാ ബാങ്ക്, കുടുംബശ്രീ, ആർട്ടിസാൻസ് തുടങ്ങിയ ചെറുകിട വ്യവസായ ലോണുകൾ എടുക്കാനായി ഒരു കൈത്താങ്ങും ഉല്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാനുള്ള സംവിധാനവും ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചെയ്തുകൊടുക്കുക.
7. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘കർമ്മവേദി‘കളുടെ നേതൃത്വത്തിൽ സൗകര്യമുണ്ടാക്കുക.
‘കർമ്മവേദി‘യുടെ നടത്തിപ്പിനായി ചെറിയ സംഭാവനകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ( ഇത്തരം പദ്ധതികൽ നടപ്പിലാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അനേകം സമുദായ സ്നേഹികൽ മുന്നോട്ടു വരുമെന്നതിൽ സംശയമില്ല). വരുമാനത്തിനനുസരിച്ച് കർമ്മവേദി അംഗങ്ങൾക്ക് ചെറിയ വേതനം കൈപ്പറ്റാവുന്നതാണ്.

ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കുക.

കേരളത്തിലെ പ്രബല വിശ്വകർമ്മ സംഘടനകളായ AKVMS, KVS, VSS എന്നിവയിൽ AKVMS നേതാക്കൾ കടുത്ത ഇടതു പക്ഷ ചായ്‌വുള്ളവരാണ്.
KVS, VSS എന്നിവയുടെ നേതാക്കൾ കടുത്ത വലതു പക്ഷ ചായ്‌വുള്ളവരുമാണ്.
അതുകൊണ്ട് ഈ മൂന്നു സംഘടനകളും ഈ നൂറ്റാണ്ടിൽ യോജിക്കുമെന്നു കരുതുന്നവരെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. അവരെ യോജിപ്പിക്കാൻ ഐക്യവേദികളുമായി വൃദാ നടക്കേണമോ ഇനിയും? കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം 45 ഓളം ഐക്യവേദി കൺവെൻഷനുകളിൽ എന്നെ ക്ഷണിക്കുകയുണ്ടായി. അതിൽ 23 വേദികളിൽ ഞാൻ പങ്കെടുത്തു. ഒരെണ്ണം പോലും വിജയിച്ചില്ല. അതുകൊണ്ട് ഇപ്പോൾ ഐക്യവേദിയുമായി ആരു വിളിച്ചാലും ഞാൻ പങ്കെടുക്കാറില്ല. നിരുത്സാഹപ്പെടുത്താറുമില്ല. അതുകൊണ്ട് ഐക്യവേദികളുമായി നടക്കാതെ ഒരു രാഷ്ട്രീയ ചായ്‌വു മില്ലാതെ സ്വയം സംഘടിക്കാൻ നോക്കുക. അതിന്....... 
***************************************************************
1. വിദ്യാസമ്പന്നരായ യുവാക്കൾ ചേർന്ന് ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കുക.
2. ‘കർമ്മസേന‘കൾ പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ നടപ്പാക്കണം. കുടുംബ യോഗങ്ങൾ ശക്തിപ്പെടുത്തണം. മദ്യപാനത്തിനെതിരേയും ചൂതുകളിക്കെതിരേയും ബോധവത്കരണം നടത്തണം.
ഓരോ വീശ്വകർമ്മ വിദ്യാർത്ഥിയേയും മോണിട്ടർ ചെയ്തു ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ Entrance Exam. Coaching, Tuition എന്നിവ നൽകുക.
ഓരോ വർഷവും ടെസ്റ്റ് നടത്തി മിടുക്കരായ 5 വിദ്യാർത്ഥികളെ സിവിൽ സർവീസ് കോച്ചിംഗിന് അയക്കണം. സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം കുറഞ്ഞത് 3 പേരെയെങ്കിലും IAS, IPS, IFS തുടങ്ങിയ ഉന്നതപദവിയിൽ എത്തിക്കുന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തുക.
വിദ്യാഭ്യാസം പൂർത്തിയായി വരുന്ന മുറക്ക് ഉന്നത ഉദ്യോഗങ്ങൾ നേടുന്നതിനുള്ള CAREER GUIDENCE, COMPETITIVE EXAMINATION COACHING എന്നിവ നടത്തുക. പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക തൊഴിൽ പരിശീലനം നൽകുക.
3. ‘കർമ്മസേന‘കൾക്ക് റിട്ടയർഡ് ഉദ്യോഗസ്ഥന്മാർ സ്കൂൾ, കോളേജ് അദ്ധ്യാപകർ അഡ്വക്കേറ്റുമാർ തുടങ്ങി മുതിർന്നവരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണം വേണമെങ്കിൽ അന്യജാതിയിലുള്ള പരിചയസമ്പന്നരേയും ഉൾപ്പെടുത്താം.
4. പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടുമെന്നു കണ്ടാൽ ഒരു പരിധിവരെ കുടുംബകലഹങ്ങൾ ഉണ്ടാവുക തന്നെയില്ല.
5. ആരോഗ്യമുള്ള ഒരു സ്ത്രീ പോലും ഒരു വീട്ടിലും ജോലിയില്ലാതെ ഇരിക്കുന്നവരാകരുത്. അവർക്ക് നല്ലൊരു വരുമാനം ലഭിക്കത്തക്കവിധം തയ്യലായാലും ട്യൂഷനായാലും കരകൗശല നിർമ്മാണമായാലും ചെറുകിട വ്യവസായങ്ങൾ തുടങ്ങാനുള്ള സ്ഥലസൗകര്യങ്ങൾ ചെയ്തു കൊടുക്കുക.
6. മുദ്രാ ബാങ്ക്, കുടുംബശ്രീ, ആർട്ടിസാൻസ് തുടങ്ങിയ ചെറുകിട വ്യവസായ ലോണുകൾ എടുക്കാനായി ഒരു കൈത്താങ്ങും ഉല്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാനുള്ള സംവിധാനവും ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചെയ്തുകൊടുക്കുക.
7. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘കർമ്മസേന‘കളുടെ നേതൃത്വത്തിൽ സൗകര്യമുണ്ടാക്കുക.
‘കർമ്മസേന‘യുടെ നടത്തിപ്പിനായി ചെറിയ സംഭാവനകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ( ഇത്തരം പദ്ധതികൽ നടപ്പിലാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അനേകം സമുദായ സ്നേഹികൽ മുന്നോട്ടു വരുമെന്നതിൽ സംശയമില്ല). വരുമാനത്തിനനുസരിച്ച് ‘കർമ്മസേന‘ അംഗങ്ങൾക്ക് ചെറിയ വേതനം കൈപ്പറ്റാവുന്നതാണ്

ആശംസകളോടെ
വക്കം ജീ ശ്രീകുമാർ

അവസരങ്ങൾ സൂര്യോദയം പോലെയാണ്.


പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?

ജന്മസിദ്ധമായി വിശ്വകർമ്മജർക്ക് ദൈവം തന്നിരിക്കുന്ന കഴിവുകൾ അനന്തവും അപാരവുമാണ്.
പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?


ഭയം. 
ന്തു കാര്യത്തിനിറങ്ങുന്നതിനും ഭയം. സ്വന്തമായി ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ രാഹുകാലം, ഗുളിക കാലം, പല്ലി ചിലച്ചു, പട്ടി കുരച്ചു, പൂച്ച ചാടി. കൂടെ മറ്റുള്ളവർ പരാജയപ്പെട്ടതിന്റെ കഥകൾ... എന്നും നമ്മെ ഉയർച്ചയുടെ പടവുകളിൽ നിന്ന് താഴോട്ടു വലിച്ചിടുന്ന ഘടകങ്ങളിൽ ചിലതു മാത്രമാണിത്. വിശ്വാസം ആകാം. അന്ധമായ വിശ്വാസമായാലോ? തീരെ വിദ്യാഭ്യാസം കുറഞ്ഞ പൂർവികർ തലമുറകളായി നമ്മെ പഠിപ്പിച്ചു വെച്ചിരിക്കുന്ന വിശ്വാസങ്ങളിൽ പലതും അന്ധവിശ്വാസങ്ങളാണ്. അത് തിരിച്ചറിയാതെ, ഉയരത്തിലേക്കുള്ള പടികൾ കയറുക അസാദ്ധ്യം. ജനിച്ച അന്നു മുതൽ ചങ്ങലയുള്ളവൻ വിചാരിക്കുന്നത് ആ ചങ്ങല അവന്റെ ശരീരാവയവമാണെന്നും അതു മാറ്റിയാൽ അവനു ജീവിക്കാൻ കഴിയില്ല എന്നുമാണ്. പലരും സമ്മതിക്കാൻ കൂട്ടാക്കില്ല എന്നെനിക്കറിയാം. എന്നാലും പറയട്ടെ. നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ജനിക്കുന്നതുമുതൽ നാം നമുക്ക് പിതാമഹന്മാർ കനിഞ്ഞു നൽകിയ അന്ധവിശ്വാസങ്ങൾ അവനെ പഠിപ്പിക്കുന്നു. 
ഒരിക്കൽ ഒരു തമിഴ്നാട്ടുകാരൻ 10 വയസുള്ള മകനുമായി തീർത്ഥാടനത്തിനിറങ്ങി. അനേകം അമ്പലങ്ങൾ സന്ദർശിച്ചു. ഒടുവിൽ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ഒരു കല്ലു കടിച്ചു. ഉടനേ അവൻ ഭയത്തോടെ ചാടിയെണീറ്റ് അച്ഛനോടു പറഞ്ഞു “ഞാൻ ഒരു ചിന്ന കടവുളേ സാപ്പിട്ടേനപ്പാ. നാനിനി എന്ന പണ്ണുവേൻ“.
|നമ്മുടെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. നമ്മുടെ മനസ്സിലും അന്ധവിശ്വാസങ്ങൾ രൂഢമൂലമായിരിക്കുന്നു. നമ്മുടെ മനസിൽ ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ ഒന്നൊന്നായി മാറ്റിയെടുക്കുക. വിശ്വാസങ്ങൾ; ചിട്ടയോടെ ജീവിതം നയിക്കാനും, മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനുമൊക്കെയുള്ള ഒരു പരിശീലനം മാത്രമാണ് എന്ന് അറിയുക. അനാവശ്യ ഭയങ്ങൾ മനസിൽ നിന്ന് മാറ്റി, ‘ഞാൻ വിശ്വകർമ്മജനാണ് എന്തു പ്രവൃത്തിക്കായാലും ഞാനിറങ്ങിയാൽ വിജയിക്കും, കാരണം ജന്മസിദ്ധമായിരിക്കുന്ന എന്റെ കഴിവുകൾ അപാരമാണ് അത് മറ്റുള്ളവരാണ് മുതലെടുക്കുന്നത്, ഒരുപണിയുമറിഞ്ഞുകൂടാത്ത മറ്റുള്ളവർ എന്നെക്കൊണ്ട് പണമുണ്ടാക്കുന്നു. വളരെയേറെ കഴിവുള്ള ഞാൻ ഇന്നും ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയിട്ടില്ല. എന്റെ കഴിവുകൾ എന്റേയും സഹജീവികളുടേയും ഉയർച്ചക്കായി ഉപയോഗിച്ചാലെന്താ?‘ എന്ന് മനസിനെ പരുവപ്പെടുത്തി എടുക്കൂ. അനാവശ്യ ഭയത്തെ ഉപേക്ഷിക്കൂ. സ്വന്തം കുടുംബത്തെ ഉന്നതിയിലെത്തിക്കാൻ, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്വന്തമായി നല്ലൊരു കിടപ്പാടം ഉണ്ടാക്കാൻ ആധുനികമായ സംരംഭങ്ങൾ സ്വയം കണ്ടെത്തൂ. അല്ലെങ്കിൽ നാം കൂടുതൽ കുടുതൽ മൂലയിലേക്ക് തള്ളപ്പെടും. കാരണം നമുക്കു ചുറ്റുമുള്ളവർ അതിവേഗമാണ് വളരുന്നത്. അവരോട് അസൂയപ്പെട്ടിട്ട് കാര്യമില്ല.
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിവില്ലാത്തവർ വിജയിച്ച ചരിത്രമില്ല.
ശുഭാശംസകളോടെ
വക്കം ജീ ശ്രീകുമാർ

Monday, September 28, 2015

വരൂ നമുക്ക് ഈ വ്യവസായ വായ്പ എടുക്കാം.

നിങ്ങൾക്കറിയാമോ വിശ്വകർമ്മജരുടെ അഖിലേന്ത്യാ സംഘടനയായ ആർട്ടിസാൻസ് വെൽഫയർ ഓർഗനൈസേഷന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ സംവിധാനമാണ് ‘മുദ്രാ ബാങ്ക്‘. അതിന്റെ ഗുണങ്ങൾ വിശ്വകർമ്മജർ തീർച്ചയായും പ്രയോജനപ്പെടുത്തുക. 
സാമ്പത്തിക ഭദ്രതയില്ലായ്മയാണ് വിശ്വകർമ്മജർ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ വ്യവസായത്തിലേക്ക് തിരിഞ്ഞാലേ പറ്റൂ. അത് പരമ്പരാഗതമായാലും മറ്റ് തരത്തിലുള്ളതായാലും വേണ്ടില്ല.
സൂക്ഷ്മ സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പക്ക് പല അകലങ്ങളും ഉണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഉണ്ട്. ചിലപ്പോൾ 'വലിയ' വായ്പയിൽ ആകും അനുവദിക്കുന്നവർക്ക് താത്പര്യം, മറ്റ് ചില അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന കടലാസുകൾ തയാറാക്കി നൽകാൻ ഈ കുഞ്ഞ് യൂണിറ്റുകൾ നടത്തുന്നവർക്ക് സാധിക്കാതെ പോകുന്നത് അവർ സാമ്പത്തിക സാക്ഷരത ഇല്ലാത്തവരായതിനാലും. ഈ നിരക്ഷരത മുതലെടുത്ത് ആണ് കുബേര മാരും സമാന്തര 'മൊത്തമൂറ്റ്' കാരും ഇവർക്ക് വലിയ പലിശ നിരക്കിൽ വായ്പ കൊടുത്ത് ആത്യന്തികമായി അവരെ തകർക്കുന്നത്.
എങ്ങനെയെന്നല്ലേ? ആഴ്ചയ്‌ക്കോ അല്ലെങ്കിൽ ദിനം പ്രതിയോ തന്നെ 90 രൂപ തന്നിട്ട് 100 രൂപ തിരികെ വാങ്ങുന്ന ടീംസ് ഇവിടെ കാര്യമായി ഉണ്ട് എന്ന് കുബേര റെയ്ഡ് സമയത്ത് നമ്മൾ കണ്ട കാര്യം. ഇവിടെയാണ് തീരെ ലളിതമായ നടപടിക്രമത്തിലൂടെ. അതെ ഒറ്റ പേജുള്ള അപേക്ഷാഫോറം (ആദ്യകമന്റിൽ പിഡിഎഫ് രൂപത്തിൽ ഉള്ളത് പ്രിന്റെടുത്ത് ഉപയോഗിക്കാം) തയാറാക്കി സംരംഭക വായ്പ സുഗമമാക്കിയിരിക്കുന്നു.
ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്
എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക. അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ. ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്. ഇത് ഉദാ: 7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും. ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം. അതുമല്ലങ്കിൽ ഒരു കൈ സഹായം ചെയ്യാൻ സുമനസുകൾ ഫേസ്ബുക്കിലും ഉണ്ടാകുമല്ലോ. പറഞ്ഞ് വരുന്നത് സാമ്പത്തിക സാക്ഷരതയെ പറ്റിയാണ്.
ഇനി എപ്പോഴും ബാങ്കിൽ പോകാനെവിടെ സമയം എന്നാണ് ആശങ്ക എങ്കിൽ അതിനുമുണ്ട് ഒരു ചെറിയ സാങ്കേതിക സഹായം. ഈ ചെറിയ യൂണിറ്റ് നടത്തുന്നവർക്ക് അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ സംഭരണം നടത്താം
ഓ ഇതൊക്കെ പറയാൻ എളുപ്പം. ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ. നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക. അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം. മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
ഇതിന്റെ ഒന്നും ആവശ്യം വരില്ല. നമ്മൾക്ക് ചെയ്യാവുന്നത് ഇത്രയെങ്കിലും ആകില്ലേ? വിടിന്റെ സമീപത്തുള്ള സംരംഭകരോട് അത് എന്ത് വലിപ്പമുള്ളതുമാകട്ടെ, എന്ത് അവസ്ഥയിലുള്ളതും ആകട്ടെ അവർക്ക് ഉചിതമായ വായ്പ ഇന്ന് എളുപ്പമാണ് എന്ന് പറഞ്ഞ് കൊടുക്കുക. കുബേര യുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുന്നത് പതിയെ അവർക്ക് സാമ്പത്തിക സാക്ഷരതയും ചെറിയ വായ്പയും ഒക്കെ സംഘടിപ്പിച്ച് നൽകിയാണ്, അതിൽ നമുക്ക് ചെയ്യാനാകുന്നത് ചെയ്യുക.
വിരാമതിലകം: എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക. വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല, ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ഇത് ആരുടെയും - ബാങ്കിന്റെയും സർക്കാരിന്റെയും ഒക്കെ തന്നെ- ഔദാര്യമല്ല, രാജ്യത്തെ എല്ലാ അസംഘടിതരുടെയും കോർപ്പറേറ്റ് ഇതര യൂണിറ്റുകളുടെയും അവകാശമാണ്. അതും അറിയുക
ഒടുവിലാൻ: തീർന്നില്ല, ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് വ്യവസായ വായ്പ പിന്നാലെ വരുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബാങ്ക് ശാഖകൾ ഉണ്ട് എന്നും അറിയാമല്ലോ.
ഒരു ഉപകാരം ചെയ്യുമോ?
താങ്കളുടെ ബന്ധുവോ വിശ്വകർമ്മ സുഹൃത്തോ സ്വന്തമായി എന്തെങ്കിലും ചെറിയ (10ലക്ഷത്തിനു താഴെ) ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവരായുണ്ടെങ്കിൽ ഈ വാർത്ത അറിയിക്കുമോ? വിശദ വിവരം അടുത്തുള്ള ഏതു ബാങ്കിൽ അന്വേഷിച്ചാലും അറിയാം. ഓർക്കുക നിത്യതൊഴിലിനായി പോകുന്ന ഒരു വിശ്വകർമ്മജനും നിങ്ങൾ പറയാതെ ഈ വാർത്ത അറിയാൻ പോകുന്നില്ല.

Friday, May 31, 2013

Sunday, January 8, 2012

Viswakarma & Vishwakarma

Chapter-4
Chapter-3
Chapter-2


Chapter-1


Sunday, December 4, 2011

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

കേരളത്തില്‍ വിശ്വകര്‍മ്മജര്‍ ഇല്ലാത്ത ഏതെങ്കിലും ഗ്രാമമോ പട്ടണമോ ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ പര്യമ്പുറത്ത്(വീടിന്റെ പുറകുവശം) പോയിരുന്ന് അന്നന്നേക്കുള്ള അന്നത്തിനുള്ള പണമുണ്ടാക്കുന്നതിനു്‌ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവരാണ്‌ ബഹു ഭൂരിപക്ഷം വിശ്വകര്‍മ്മജരും എന്നതാണ്‌ സത്യം.

ഇന്ന് തെങ്ങു കയറ്റക്കാര്‍ക്കു പോലും അവര്‍ നിശ്ചയിക്കുന്ന വിലയാണ്‌ ഓരോ ദിവസവും. എന്തേ വിശ്വകര്‍മ്മജര്‍ക്കു മാത്രം മറ്റുള്ളവര്‍ വിലയിടുന്നു?

വിശ്വകര്‍മ്മജരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതാണോ അതോ വിലയില്ലാത്തതാണോ പ്രശ്നം?

അല്ല. അവര്‍ സംഘടിതരല്ല, അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതാണ്‌ പ്രധാന പ്രശ്നം. '

വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.

ഒരു വ്യവസായിയുടെ പ്രധാന ലക്ഷ്യം, ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. അതിനാല്‍ത്തന്നെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നത് അവരുടെ ആവശ്യവുമാണ്‌.

ഇവിടെ പണിയെടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുകയും കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ പണിയെടുക്കേണ്ടിയും വരുന്നു. ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ.

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

 ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല. അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം. അവര്‍ നാന്നായാല്‍ അവരെ ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യാന്‍ കഴിയില്ല.
'
ഉല്‍പ്പന്നങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നവന്‌ മാര്‍ക്കറ്റ് ചെയ്യാന്‍ ഒരിക്കലും കഴിയുകയില്ല. കാരണം ലളിതമാണ്‌. നിര്‍മ്മാണ മേഖലയും വിതരണ മേഖയും രണ്ടും രണ്ടാണ്‌ എന്നത് തന്നെ.

നാമെന്നും വെള്ളം കോരികളും വിറകു വെട്ടികളുമായി അധഃപതിച്ചു പോകുന്നതിന്‌ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്‌.

അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍.

നമ്മെ രക്ഷിക്കാന്‍, നമ്മെ നയിക്കാന്‍, നമുക്കു വേണ്ടി വാദിക്കാന്‍ ആരെയാണ്‌ നാം കാക്കുന്നത്? ഇതിനൊക്കെ ആര്‍ക്കാണ്‌ സമയം? ഇന്ന് സമയമാണ്‌ പണം. സമയം കൃത്യനിഷ്ടമായും ഉപയോഗപ്രദമായും ഉപയോഗിക്കുന്നവന്‍ മാത്രമേ ഉയര്‍ച്ചയിലേക്ക് പോവുകയുള്ളൂ. അങ്ങിനെ ചെയ്യാത്തവന്‍ ഉയര്‍ച്ച സ്വപ്നം കാണേണ്ടതില്ല. പണി ചെയ്യാത്തവന്‍ മടിയന്മാരാകുന്നു മടിയന്മാര്‍ വീട്ടിനു ഭാരവും അങ്ങിനെ നാട്ടിനും ഭാരമാകുന്നു.

പണം, അതില്ലെങ്കില്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും. ഈ അവസ്ഥക്ക് മാറ്റം വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം വരുത്താന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മടി കളഞ്ഞ് ഊര്‍ജ്ജസ്വലതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

നാഗസാക്കി, ഹിരോഷിമ ബോംബ് വര്‍ഷത്തോടെ തകര്‍ന്നു തരിപ്പണമായ ജപ്പാനിലെ ഓരോരുത്തരും ഒരോ ദിവസത്തിലേയും 24 മണിക്കൂറില്‍ 18 മണിക്കൂറും കഠിനാദ്ധ്വാനം ചെയ്താണ്‌ ലോകത്തിലെ തന്നെ വന്‍ ശക്തിയായി തിരിച്ചു വരവു നടത്തിയത്.

ജപ്പാനിലെ ഓരോ വീടും ഓരോ ചെറുകിട വ്യവസായ ശാലകളാണ്‌. അവിടെ ജോലി ചെയ്യുന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണ്‌. അങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയുമാണ്‌.

പറയുന്നത് കേട്ടിട്ടില്ലേ "ആള്‍ ജപ്പാനാണ്"എന്ന്?

അതാണ്‌ നിശ്ചയദാര്‍ഢ്യത്തിന്റെ വില. ഒന്നാലോചിച്ചു നോക്കൂ ജപ്പാന്‍കാരെക്കാളും കുലമഹിമയിലും ബുദ്ധിശക്തിയിലും മികച്ചവരല്ലേ കേരളത്തിലെ വിശ്വകര്‍മ്മജര്‍?

ജപ്പാന്‍കാരന്‍ ഒരു കസേര ഉണ്ടാക്കണമെങ്കില്‍ ആദ്യം ഡിസൈനര്‍ അതിന്റെ ഡിസൈന്‍ തയ്യാറാക്കും രണ്ടാമതായി സെറ്റര്‍ ഔട്ടര്‍ ഷോപ് ഡ്രായിങ്ങ് തയ്യാറാക്കും മൂന്നാമത്തെയാള്‍ കട്ടിങ്ങ് ലിസ്റ്റ് തയാറാക്കും പിന്നീട് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ മുഖേന കാര്‍പ്പെന്ററുടെ അടുത്തെത്തും . കാര്‍പ്പെന്റര്‍ അതു നിര്‍മ്മിക്കും .

എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മജനോ? മേല്‍ പറ്ഞ്ഞ 5 പേരുടെ ജോലിയും ക്വാണ്ടിറ്റി സര്‍വേയര്‍, എസ്റ്റിമേറ്റര്‍ തുടങ്ങിയ എല്ലാ ജോലികളും ഒറ്റക്കല്ലേ ചെയ്യുന്നത്?

അപ്പോള്‍ ആരാണ്‌ മികച്ചവര്‍?

ഇത് ആത്മപ്രശംസയാണോ? പരമമായ സത്യമല്ലേ?

 എന്നിട്ടാണോ നാം നമ്മുടെ സ്വത്വം വെളിപ്പെടുത്താന്‍ മടിക്കുന്നത്? വിശ്വകര്‍മ്മജനാണെന്നു പറയാന്‍ നാണിക്കുന്നത്? ഇങ്ങിനെ പിന്നിലേക്കു മാറി നില്‍ക്കുന്നവരെ നമുക്ക് മുന്നിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു.

ഇതില്‍ അഭ്യസ്ത വിദ്യരായ വിശ്വകര്‍മ്മ യുവാക്കളുടെ സേവനം അത്യന്താപേക്ഷികമാണ്‌. അവരെ എത്ര പ്രയത്നിച്ചും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ ഒരു ചോദ്യമുയരുന്നത്, എന്താ നമുക്കല്ലേ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ളത്?

അതെ ശരിയാണ്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ള സമുദായം വിശ്വകര്‍മ്മ സമുദായം മാത്രമാണ്‌.

ആ സംഘടനയല്ല ഇവിടെ ഉദ്ദേശിച്ചത്. ഓരോ പ്രദേശത്തേയും വിദ്യാസമ്പന്നരായ വിശ്വകര്‍മ്മ യുവാക്കള്‍ കൊടികള്‍ മറന്ന് സമുദായ ഉന്നമനത്തിന്നായി ഓരോ സമുദായാംഗങ്ങളേയും പര്യമ്പുറത്തു നിന്ന് പൂമുഖത്തേക്ക് കൊണ്ടു വരുവാന്‍ മുന്നിട്ടിറങ്ങുക.

ഇതാണ്‌ ഞാനുദ്ദേശിച്ച സംഘടന.

മറ്റു സംഘടനകള്‍ അങ്ങിനെ തന്നെ തുടരട്ടെ. നമ്മുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം അല്ല. സമുദായ ഉയര്‍ച്ച മാത്രമാണ്‌. അതിനു വേണ്ടിയുള്ള ഒരു ടീം വര്‍ക്ക്. നമ്മെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ശക്തികളെ ഗൌനിക്കാതിരിക്കുക. നമ്മുടെ കുട്ടികളെ ഞാന്‍ വിശ്വകര്‍മ്മജനാണെന്നു നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ പ്രാപ്തനാക്കുക.

നമ്മുടെ പഴയകാല നേതാക്കന്മാരുടെ പാളിച്ചകള്‍ എന്തെല്ലാമായിരുന്നു എന്ന് ചര്‍ച്ച ചെയ്ത് വിലയിരുത്തുക. അവരെ പഴിക്കുന്നതിനു പകരം സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കുക.

നമ്മെ നയിക്കാനായി ഒരു യുഗ പുരുഷന്‍ ഉടലെടുക്കുന്നതു വരെ കാക്കാന്‍ നമുക്ക് സമയമില്ല.

നേതൃത്വം സ്വയം ഏറ്റെടുക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹകരണ സംഘം തുടങ്ങിയോ മറ്റു കേന്ദ്ര സംസ്ഥാന വ്യവസായ സംരംഭക വായ്പകള്‍ സംഘടിപ്പിച്ചോ കഴിയുന്നത്ര ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ക്ക്ഷോപ്പുകള്‍ (വ്യവസായ യൂണിറ്റുകള്‍) തുടങ്ങുക.



ഇത് ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ എന്നിങ്ങനെ പക്ഷാ ഭേദമില്ലാതെഎല്ലാവരും ചേര്‍ന്ന് വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനും അതിന്റെ ഭരണപരമായ നടത്തിപ്പിനും , ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും നിങ്ങള്‍ തന്നെ നേതൃത്വം കൊടുക്കുക. വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്കും തൊഴില്‍ കണ്ടെത്താനുള്ള അനന്ത സാധ്യതകള്‍ ഇതില്‍ നിന്ന് തെളിഞ്ഞു വരുന്നത് കാണാം.


സസ്നേഹം 

വക്കം ജി ശ്രീകുമാര്‍


Read VOV Magazine Voice of Viswakarma (Free online Magazine) http://www.vovmagazine.com/

Wednesday, November 30, 2011

നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടാവട്ടെ...അങ്ങിനെ സമൂഹം നന്നാവട്ടെ

ഒരു നല്ല വിശ്വകര്‍മ്മജന്‍ ആവാന്‍ 
If you like to be a GOOD viswakarmajan


1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാന്‍ സന്‍മനസു കാണിക്കുക
(Please Accept others as it is)

2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക.
(Please get apologies and forgivingness from others with whom you damaged or distributed in their life at the same time you also give apologies and forgivingness to other who damaged or distributed in your life)

3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
(Please Live without "Ego" Your "work" is more important than "you")

4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
(Please "You are important at the same time others also same as you are, there is no god or bad, not better and inferior, no high or low, feel all are equal and important.)

5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
(Please eliminate the word ഉപജാതി / subcaste
Don't damage or insult any Viswakrma or any others.)

6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
( Please "Respect You yourself first" and also respect others tough they are big or small)

7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
(Please " Be present at this movement and experience the truth it may not be fit into your knowledge truth existing only at the movement you experiencing and the same thing when you try to explain that become "Lie", I means you cannot explain your experience as it is in word)

8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.
(Please don't hurt any one mind your words and tone "word got the power to move the world" this will elaborate in more detail on later stage)

Thursday, November 17, 2011

വളരെക്കാലം കാത്തിരുന്ന പിന്നോക്ക ക്ഷേമ വകുപ്പ്

കേരളം കാതോര്‍ത്തിരുന്ന പിന്നാക്കക്ഷേമ വകുപ്പ് രൂപീകരണം വിശ്വകര്‍മ്മജരുള്‍പ്പെടെ സംസ്ഥാനത്തെ 
52 പിന്നാക്ക സമുദായങ്ങള്‍ കൈവരിച്ച വിജയമാണ്‌. 

ഈ തീരുമാനം യു.ഡി.എഫ് സര്‍ക്കാരിനും വിശിഷ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു പൊന്‍തൂവല്‍ ആയിരിക്കും. പിന്നാക്ക ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ പത്തു വര്‍ഷത്തോളമായി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു കേരളത്തിലെ പിന്നോക്ക വിഭാഗം . ഇതിന്റെ ഫലമായാണ് വി.ആര്‍. ജോഷി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സാധാരണഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യം കാട്ടുകയായിരുന്നു.

ഇതിനായി തുടരെത്തുടരെ തൂലിക ചലിപ്പിച്ച കേരളകൌമുദിയുടെ വിജയം കൂടിയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല.

ഇതില്‍ SNDP ക്കും നിര്‍ണ്ണായക പങ്കുണ്ട്



സംസ്ഥാനത്ത് പിന്നാക്ക സമുദായ വികസന വകുപ്പ് യാഥാര്‍ത്ഥ്യമായി. മന്ത്രി എ.പി. അനില്‍കുമാറിനാണ് വകുപ്പിന്റെ ചുമതല. വകുപ്പിന്റെ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ വി.ആര്‍. ജോഷിയെ പുതിയ വകുപ്പിന്റെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ത്തന്നെയാവും പുതിയ ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വകുപ്പ് രൂപീകരിക്കാത്തതിനാല്‍ പാഴാവുന്നകാര്യം 'കേരളകൌമുദി'യാണ് വെളിച്ചത്തുകൊണ്ടുവന്നത്. അതിന് പിന്നിലെ ചില കള്ളക്കളികളും പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്ന്, എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെയുള്ള പിന്നാക്ക സംഘടനകള്‍ പിന്നാക്ക വികസന വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭംവരെ നടത്തുകയുണ്ടായി.


ഡയറക്ടറെ കൂടാതെ ഫിനാന്‍സ് ഓഫീസറും, സീനിയര്‍ സൂപ്രണ്ടും ഉള്‍പ്പെടെ ഒമ്പത് തസ്തികകളും അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്കും അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തിലേക്കും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. അതു കണക്കിലെടുത്ത് കാലതാമസം ഒഴിവാക്കി ഉടന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പട്ടികജാതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍കൂടിയായ നിയുക്ത ഡയറക്ടര്‍ ജോഷിക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വകുപ്പ് രൂപീകരണം സംബന്ധിച്ച പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി. സുബ്ബയ്യ, വി.ആര്‍. ജോഷി എന്നിവര്‍ പങ്കെടുത്തു.


പുനര്‍വിന്യാസം വഴി അനുവദിച്ച ഒമ്പത് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ഡോ.പി. സുബ്ബയ്യയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ പുരോഗതിക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെ മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായരും ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാരും അറിയിച്ചു.


ദ്രോഹം പുറത്തറിഞ്ഞത് കേരളകൌമുദിയിലൂടെ
ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഒന്നാം ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിന് വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകുന്നുവെന്ന യാഥാര്‍ത്ഥ്യം 'കേരളകൌമുദി'യാണ് 2010 ആഗസ്റ്റ് 12-ന് പുറത്തുകൊണ്ടുവന്നത്.
* പിന്നാക്ക വിരുദ്ധ മനോഭാവംമൂലം കോടികള്‍ പാഴാക്കുന്നുവെന്ന സത്യം അവിശ്വാസത്തോടെയാണ് പുറംലോകം ഗ്രഹിച്ചത്.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം എസ്.എന്‍.ഡി.പി യോഗം അടക്കമുള്ള സംഘടനകളില്‍ നിന്ന് ഉയരാന്‍ തുടങ്ങി.
* വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച കഴിഞ്ഞ ആഗസ്റ്റ് 25-ന് 'കേരളകൌമുദി' ഒരു വിവരം കൂടി പുറത്തുവിട്ടു; പിന്നാക്ക സ്കോളര്‍ഷിപ്പ് കേന്ദ്രം ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചുവെന്നും കേരളത്തിന് അതിന്റെ പ്രയോജനം കിട്ടാന്‍ പോകുന്നില്ലെന്നും.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യത്തോട് അനുഭാവ നിലപാട് സ്വീകരിച്ച യു.ഡി.എഫ് ഗവണ്‍മെന്റ് തുടര്‍ന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. 




കേരള കൌമുദിയില്‍ വന്ന മുന്‍ വാര്‍ത്തകള്‍ 







Keralakaumudi 12-08-2010 

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 
അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. 





ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, Front page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 


ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, 7th page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 




Keralakaumudi 02-11-2011  
follow up












SAM PITRODA Kerala Govt Advisor


Tuesday, November 1, 2011

Facebook

പ്രീയ വിശ്വകര്‍മ്മ സഹോദരങ്ങളെ,


Facebook കൂട്ടായ്മ പരമാവധി പ്രയോജനപ്പെടുത്തുക. 

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായ ചര്‍ച്ചകളും അതില്‍ നിന്നുരുത്തിരിയുന്ന ആശയങ്ങളുമാണ്‌ വേണ്ടത്. നിരാശരാകേണ്ട കാര്യമില്ല. അടിച്ചമര്‍ത്തപ്പെടുന്നവരുടേയും പാര്‍ശ്വവര്‍ത്തീകരിക്കപ്പെടുന്നവരുടേയും ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരുമ്പോഴാണ്‌ വിപ്ലവം ഉണ്ടാവുന്നത്. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നവര്‍ക്ക് പിന്നീട് അവരോടൊപ്പം ചേരാതിരിക്കാന്‍ നിര്‍വാഹമില്ല. അതാണ്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നതും . പരസ്പരം അംഗീകരിക്കാതിരിക്കുമ്പോഴും സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തിയെടുക്കുമ്പോഴുമാണ്‌ യുധ്ധം ഉണ്ടാവുന്നത്. യുദ്ധങ്ങളാണ്‌ നമ്മുടെ സമുദായത്തെ ശിഥിലമാക്കിയത്.

ഈ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ വളരെ നല്ല ചര്‍ച്ചകളും ആരോഗ്യകരമായ ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിരുന്നതു കണ്ടപ്പോള്‍ നാം ലക്ഷ്യത്തിലേക്ക് അടുക്കുന്നതു പോലെ തോന്നിച്ചിരുന്നു.

ഇപ്പോള്‍ ഓരോരുത്തരും സ്വന്തം കണ്ണുകള്‍ കെട്ടി, വാളും പിടിച്ചു ആരെയൊക്കെയോ വെട്ടാനെന്ന വണ്ണം പരക്കം പായുന്നതുപോലെ തോന്നുന്നു. ദയവു ചെയ്ത് കണ്ണുകള്‍ തുറക്കുക. നമ്മള്‍ എവിടെ നില്ക്കുന്നുവെന്ന് വിലയിരുത്തുക. ഞാനെന്ന ഭാവം മിഥ്യയാണെന്ന് മനസ്സിലാക്കുക. അകലെയകലെ മാറി നില്ക്കുന്നവര്‍ അടുത്തേക്ക ചേര്‍ന്നു നില്ക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് കാതോര്‍ക്കുക. വാളുകള്‍ ദൂരേക്കെറിയുക. അടുത്തു നില്ക്കുന്നത് സ്വന്തം സഹോദരനാണെന്ന് അപ്പോള്‍ മനസ്സിലാവും 




ഓര്‍ക്കുക അവസരം എല്ലായ്പ്പോഴും വാതിലില്‍ മുട്ടുമെന്ന് കരുതരുത്. ഈ കൂട്ടായ്മയുടെ തിരമാലയില്‍പെട്ട് മുന്‍ഗാമികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന പരസ്പര വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ തകര്‍ത്തെറിയപ്പെടട്ടെ ഐക്യത്തിന്റെ ഒരു പുതുയുഗം പിറക്കട്ടെ.
ഇനിമേല്‍ വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിത്തുകള്‍ പാകുക.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം എങ്ങിനെ? എപ്പോള്‍ ? അതാണ്‌ നമ്മുടെ മുന്നിലെ ചോദ്യം . ഒരു സൃഷ്ടി ഉണ്ടാവണമെങ്കില്‍ അതിനൊരു തുടക്കം അനിവാര്യമാണ്‌. ആ തുടക്കത്തിനുള്ള സമയമായി എന്നാണ്‌ എന്റെ പക്ഷം . ചെറിയ ചെറിയ കൂട്ടായ്മകളാണ്‌ വന്‍ പ്രതിരോധ ശക്തികളായി വളര്‍ന്ന് ലോക ചരിത്രം തന്നെ മാറ്റിയെഴുതിയിട്ടുള്ളത്. ഈ ചെറിയ തുടക്കം ഒരു വന്‍ പ്രതിരോധ ശക്തിയായിക്കൂടെന്നില്ല. അതിന്‌ ഈ കൂട്ടായ്മയിലെഓരോരുത്തരും ആര്‍ജ്ജവത്തോടെയും ലക്ഷ്യബോധത്ത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കേണ്ടതാണ്‌..

നിഴലിനോട് യുദ്ധം ചെയ്യാതെ, വിവേചനങ്ങള്‍ ചെറുക്കാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനുമുള്ള സംഘടിതശേഷിയും ഐക്യവുമുണ്ടാക്കിയെടുക്കാന്‍ വേണ്ടി സ്വയം പ്രതിജ്ഞയെടുക്കുക. ഈ കൂട്ടായ്മ ശക്തമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക. Facebook ന്ന ആശയം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളോടും അപേക്ഷിക്കുന്നു.സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ചെറിയ പ്ലാറ്റുഫോമില്‍ നിന്നു കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് വലിയ വലിയ സാമ്രാജ്യശക്തികള്‍ വരെ തലകുത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിരിക്കുകയാണ്‌.അതിനേക്കാള്‍ വലുതാണോ നമ്മുടെ ചെറിയ സമുദായത്തിലെ കീറാമുട്ടികള്‍ ? 

സസ്നേഹം
വക്കം ജി ശ്രീകുമാര്‍




Monday, October 24, 2011

Tuesday, September 27, 2011

Medicine which cures blood cancer


'Imitinef Mercilet' is a medicine which cures blood cancer.
Its available free of cost at "Adyar Cancer Institute in Chennai". 
Create Awareness. It might help someone. 



Forward to as many as u can, kindness costs nothing. 

Cancer Institute in Adyar, Chennai 


Category: 

Cancer 
Address: 
East Canal Bank Road , Gandhi Nagar 
Adyar 
Chennai -600020 
Landmark: Near Michael School 
Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241