Sunday, December 4, 2011

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

കേരളത്തില്‍ വിശ്വകര്‍മ്മജര്‍ ഇല്ലാത്ത ഏതെങ്കിലും ഗ്രാമമോ പട്ടണമോ ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ പര്യമ്പുറത്ത്(വീടിന്റെ പുറകുവശം) പോയിരുന്ന് അന്നന്നേക്കുള്ള അന്നത്തിനുള്ള പണമുണ്ടാക്കുന്നതിനു്‌ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവരാണ്‌ ബഹു ഭൂരിപക്ഷം വിശ്വകര്‍മ്മജരും എന്നതാണ്‌ സത്യം.

ഇന്ന് തെങ്ങു കയറ്റക്കാര്‍ക്കു പോലും അവര്‍ നിശ്ചയിക്കുന്ന വിലയാണ്‌ ഓരോ ദിവസവും. എന്തേ വിശ്വകര്‍മ്മജര്‍ക്കു മാത്രം മറ്റുള്ളവര്‍ വിലയിടുന്നു?

വിശ്വകര്‍മ്മജരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതാണോ അതോ വിലയില്ലാത്തതാണോ പ്രശ്നം?

അല്ല. അവര്‍ സംഘടിതരല്ല, അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതാണ്‌ പ്രധാന പ്രശ്നം. '

വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.

ഒരു വ്യവസായിയുടെ പ്രധാന ലക്ഷ്യം, ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. അതിനാല്‍ത്തന്നെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നത് അവരുടെ ആവശ്യവുമാണ്‌.

ഇവിടെ പണിയെടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുകയും കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ പണിയെടുക്കേണ്ടിയും വരുന്നു. ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ.

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

 ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല. അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം. അവര്‍ നാന്നായാല്‍ അവരെ ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യാന്‍ കഴിയില്ല.
'
ഉല്‍പ്പന്നങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നവന്‌ മാര്‍ക്കറ്റ് ചെയ്യാന്‍ ഒരിക്കലും കഴിയുകയില്ല. കാരണം ലളിതമാണ്‌. നിര്‍മ്മാണ മേഖലയും വിതരണ മേഖയും രണ്ടും രണ്ടാണ്‌ എന്നത് തന്നെ.

നാമെന്നും വെള്ളം കോരികളും വിറകു വെട്ടികളുമായി അധഃപതിച്ചു പോകുന്നതിന്‌ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്‌.

അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍.

നമ്മെ രക്ഷിക്കാന്‍, നമ്മെ നയിക്കാന്‍, നമുക്കു വേണ്ടി വാദിക്കാന്‍ ആരെയാണ്‌ നാം കാക്കുന്നത്? ഇതിനൊക്കെ ആര്‍ക്കാണ്‌ സമയം? ഇന്ന് സമയമാണ്‌ പണം. സമയം കൃത്യനിഷ്ടമായും ഉപയോഗപ്രദമായും ഉപയോഗിക്കുന്നവന്‍ മാത്രമേ ഉയര്‍ച്ചയിലേക്ക് പോവുകയുള്ളൂ. അങ്ങിനെ ചെയ്യാത്തവന്‍ ഉയര്‍ച്ച സ്വപ്നം കാണേണ്ടതില്ല. പണി ചെയ്യാത്തവന്‍ മടിയന്മാരാകുന്നു മടിയന്മാര്‍ വീട്ടിനു ഭാരവും അങ്ങിനെ നാട്ടിനും ഭാരമാകുന്നു.

പണം, അതില്ലെങ്കില്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും. ഈ അവസ്ഥക്ക് മാറ്റം വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം വരുത്താന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മടി കളഞ്ഞ് ഊര്‍ജ്ജസ്വലതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

നാഗസാക്കി, ഹിരോഷിമ ബോംബ് വര്‍ഷത്തോടെ തകര്‍ന്നു തരിപ്പണമായ ജപ്പാനിലെ ഓരോരുത്തരും ഒരോ ദിവസത്തിലേയും 24 മണിക്കൂറില്‍ 18 മണിക്കൂറും കഠിനാദ്ധ്വാനം ചെയ്താണ്‌ ലോകത്തിലെ തന്നെ വന്‍ ശക്തിയായി തിരിച്ചു വരവു നടത്തിയത്.

ജപ്പാനിലെ ഓരോ വീടും ഓരോ ചെറുകിട വ്യവസായ ശാലകളാണ്‌. അവിടെ ജോലി ചെയ്യുന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണ്‌. അങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയുമാണ്‌.

പറയുന്നത് കേട്ടിട്ടില്ലേ "ആള്‍ ജപ്പാനാണ്"എന്ന്?

അതാണ്‌ നിശ്ചയദാര്‍ഢ്യത്തിന്റെ വില. ഒന്നാലോചിച്ചു നോക്കൂ ജപ്പാന്‍കാരെക്കാളും കുലമഹിമയിലും ബുദ്ധിശക്തിയിലും മികച്ചവരല്ലേ കേരളത്തിലെ വിശ്വകര്‍മ്മജര്‍?

ജപ്പാന്‍കാരന്‍ ഒരു കസേര ഉണ്ടാക്കണമെങ്കില്‍ ആദ്യം ഡിസൈനര്‍ അതിന്റെ ഡിസൈന്‍ തയ്യാറാക്കും രണ്ടാമതായി സെറ്റര്‍ ഔട്ടര്‍ ഷോപ് ഡ്രായിങ്ങ് തയ്യാറാക്കും മൂന്നാമത്തെയാള്‍ കട്ടിങ്ങ് ലിസ്റ്റ് തയാറാക്കും പിന്നീട് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ മുഖേന കാര്‍പ്പെന്ററുടെ അടുത്തെത്തും . കാര്‍പ്പെന്റര്‍ അതു നിര്‍മ്മിക്കും .

എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മജനോ? മേല്‍ പറ്ഞ്ഞ 5 പേരുടെ ജോലിയും ക്വാണ്ടിറ്റി സര്‍വേയര്‍, എസ്റ്റിമേറ്റര്‍ തുടങ്ങിയ എല്ലാ ജോലികളും ഒറ്റക്കല്ലേ ചെയ്യുന്നത്?

അപ്പോള്‍ ആരാണ്‌ മികച്ചവര്‍?

ഇത് ആത്മപ്രശംസയാണോ? പരമമായ സത്യമല്ലേ?

 എന്നിട്ടാണോ നാം നമ്മുടെ സ്വത്വം വെളിപ്പെടുത്താന്‍ മടിക്കുന്നത്? വിശ്വകര്‍മ്മജനാണെന്നു പറയാന്‍ നാണിക്കുന്നത്? ഇങ്ങിനെ പിന്നിലേക്കു മാറി നില്‍ക്കുന്നവരെ നമുക്ക് മുന്നിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു.

ഇതില്‍ അഭ്യസ്ത വിദ്യരായ വിശ്വകര്‍മ്മ യുവാക്കളുടെ സേവനം അത്യന്താപേക്ഷികമാണ്‌. അവരെ എത്ര പ്രയത്നിച്ചും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ ഒരു ചോദ്യമുയരുന്നത്, എന്താ നമുക്കല്ലേ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ളത്?

അതെ ശരിയാണ്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ള സമുദായം വിശ്വകര്‍മ്മ സമുദായം മാത്രമാണ്‌.

ആ സംഘടനയല്ല ഇവിടെ ഉദ്ദേശിച്ചത്. ഓരോ പ്രദേശത്തേയും വിദ്യാസമ്പന്നരായ വിശ്വകര്‍മ്മ യുവാക്കള്‍ കൊടികള്‍ മറന്ന് സമുദായ ഉന്നമനത്തിന്നായി ഓരോ സമുദായാംഗങ്ങളേയും പര്യമ്പുറത്തു നിന്ന് പൂമുഖത്തേക്ക് കൊണ്ടു വരുവാന്‍ മുന്നിട്ടിറങ്ങുക.

ഇതാണ്‌ ഞാനുദ്ദേശിച്ച സംഘടന.

മറ്റു സംഘടനകള്‍ അങ്ങിനെ തന്നെ തുടരട്ടെ. നമ്മുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം അല്ല. സമുദായ ഉയര്‍ച്ച മാത്രമാണ്‌. അതിനു വേണ്ടിയുള്ള ഒരു ടീം വര്‍ക്ക്. നമ്മെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ശക്തികളെ ഗൌനിക്കാതിരിക്കുക. നമ്മുടെ കുട്ടികളെ ഞാന്‍ വിശ്വകര്‍മ്മജനാണെന്നു നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ പ്രാപ്തനാക്കുക.

നമ്മുടെ പഴയകാല നേതാക്കന്മാരുടെ പാളിച്ചകള്‍ എന്തെല്ലാമായിരുന്നു എന്ന് ചര്‍ച്ച ചെയ്ത് വിലയിരുത്തുക. അവരെ പഴിക്കുന്നതിനു പകരം സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കുക.

നമ്മെ നയിക്കാനായി ഒരു യുഗ പുരുഷന്‍ ഉടലെടുക്കുന്നതു വരെ കാക്കാന്‍ നമുക്ക് സമയമില്ല.

നേതൃത്വം സ്വയം ഏറ്റെടുക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹകരണ സംഘം തുടങ്ങിയോ മറ്റു കേന്ദ്ര സംസ്ഥാന വ്യവസായ സംരംഭക വായ്പകള്‍ സംഘടിപ്പിച്ചോ കഴിയുന്നത്ര ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ക്ക്ഷോപ്പുകള്‍ (വ്യവസായ യൂണിറ്റുകള്‍) തുടങ്ങുക.



ഇത് ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ എന്നിങ്ങനെ പക്ഷാ ഭേദമില്ലാതെഎല്ലാവരും ചേര്‍ന്ന് വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനും അതിന്റെ ഭരണപരമായ നടത്തിപ്പിനും , ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും നിങ്ങള്‍ തന്നെ നേതൃത്വം കൊടുക്കുക. വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്കും തൊഴില്‍ കണ്ടെത്താനുള്ള അനന്ത സാധ്യതകള്‍ ഇതില്‍ നിന്ന് തെളിഞ്ഞു വരുന്നത് കാണാം.


സസ്നേഹം 

വക്കം ജി ശ്രീകുമാര്‍


Read VOV Magazine Voice of Viswakarma (Free online Magazine) http://www.vovmagazine.com/

Wednesday, November 30, 2011

നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടാവട്ടെ...അങ്ങിനെ സമൂഹം നന്നാവട്ടെ

ഒരു നല്ല വിശ്വകര്‍മ്മജന്‍ ആവാന്‍ 
If you like to be a GOOD viswakarmajan


1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാന്‍ സന്‍മനസു കാണിക്കുക
(Please Accept others as it is)

2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക.
(Please get apologies and forgivingness from others with whom you damaged or distributed in their life at the same time you also give apologies and forgivingness to other who damaged or distributed in your life)

3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
(Please Live without "Ego" Your "work" is more important than "you")

4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
(Please "You are important at the same time others also same as you are, there is no god or bad, not better and inferior, no high or low, feel all are equal and important.)

5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
(Please eliminate the word ഉപജാതി / subcaste
Don't damage or insult any Viswakrma or any others.)

6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
( Please "Respect You yourself first" and also respect others tough they are big or small)

7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
(Please " Be present at this movement and experience the truth it may not be fit into your knowledge truth existing only at the movement you experiencing and the same thing when you try to explain that become "Lie", I means you cannot explain your experience as it is in word)

8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.
(Please don't hurt any one mind your words and tone "word got the power to move the world" this will elaborate in more detail on later stage)

Thursday, November 17, 2011

വളരെക്കാലം കാത്തിരുന്ന പിന്നോക്ക ക്ഷേമ വകുപ്പ്

കേരളം കാതോര്‍ത്തിരുന്ന പിന്നാക്കക്ഷേമ വകുപ്പ് രൂപീകരണം വിശ്വകര്‍മ്മജരുള്‍പ്പെടെ സംസ്ഥാനത്തെ 
52 പിന്നാക്ക സമുദായങ്ങള്‍ കൈവരിച്ച വിജയമാണ്‌. 

ഈ തീരുമാനം യു.ഡി.എഫ് സര്‍ക്കാരിനും വിശിഷ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു പൊന്‍തൂവല്‍ ആയിരിക്കും. പിന്നാക്ക ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ പത്തു വര്‍ഷത്തോളമായി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു കേരളത്തിലെ പിന്നോക്ക വിഭാഗം . ഇതിന്റെ ഫലമായാണ് വി.ആര്‍. ജോഷി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സാധാരണഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യം കാട്ടുകയായിരുന്നു.

ഇതിനായി തുടരെത്തുടരെ തൂലിക ചലിപ്പിച്ച കേരളകൌമുദിയുടെ വിജയം കൂടിയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല.

ഇതില്‍ SNDP ക്കും നിര്‍ണ്ണായക പങ്കുണ്ട്



സംസ്ഥാനത്ത് പിന്നാക്ക സമുദായ വികസന വകുപ്പ് യാഥാര്‍ത്ഥ്യമായി. മന്ത്രി എ.പി. അനില്‍കുമാറിനാണ് വകുപ്പിന്റെ ചുമതല. വകുപ്പിന്റെ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ വി.ആര്‍. ജോഷിയെ പുതിയ വകുപ്പിന്റെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ത്തന്നെയാവും പുതിയ ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വകുപ്പ് രൂപീകരിക്കാത്തതിനാല്‍ പാഴാവുന്നകാര്യം 'കേരളകൌമുദി'യാണ് വെളിച്ചത്തുകൊണ്ടുവന്നത്. അതിന് പിന്നിലെ ചില കള്ളക്കളികളും പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്ന്, എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെയുള്ള പിന്നാക്ക സംഘടനകള്‍ പിന്നാക്ക വികസന വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭംവരെ നടത്തുകയുണ്ടായി.


ഡയറക്ടറെ കൂടാതെ ഫിനാന്‍സ് ഓഫീസറും, സീനിയര്‍ സൂപ്രണ്ടും ഉള്‍പ്പെടെ ഒമ്പത് തസ്തികകളും അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്കും അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തിലേക്കും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. അതു കണക്കിലെടുത്ത് കാലതാമസം ഒഴിവാക്കി ഉടന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പട്ടികജാതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍കൂടിയായ നിയുക്ത ഡയറക്ടര്‍ ജോഷിക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വകുപ്പ് രൂപീകരണം സംബന്ധിച്ച പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി. സുബ്ബയ്യ, വി.ആര്‍. ജോഷി എന്നിവര്‍ പങ്കെടുത്തു.


പുനര്‍വിന്യാസം വഴി അനുവദിച്ച ഒമ്പത് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ഡോ.പി. സുബ്ബയ്യയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ പുരോഗതിക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെ മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായരും ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാരും അറിയിച്ചു.


ദ്രോഹം പുറത്തറിഞ്ഞത് കേരളകൌമുദിയിലൂടെ
ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഒന്നാം ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിന് വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകുന്നുവെന്ന യാഥാര്‍ത്ഥ്യം 'കേരളകൌമുദി'യാണ് 2010 ആഗസ്റ്റ് 12-ന് പുറത്തുകൊണ്ടുവന്നത്.
* പിന്നാക്ക വിരുദ്ധ മനോഭാവംമൂലം കോടികള്‍ പാഴാക്കുന്നുവെന്ന സത്യം അവിശ്വാസത്തോടെയാണ് പുറംലോകം ഗ്രഹിച്ചത്.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം എസ്.എന്‍.ഡി.പി യോഗം അടക്കമുള്ള സംഘടനകളില്‍ നിന്ന് ഉയരാന്‍ തുടങ്ങി.
* വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച കഴിഞ്ഞ ആഗസ്റ്റ് 25-ന് 'കേരളകൌമുദി' ഒരു വിവരം കൂടി പുറത്തുവിട്ടു; പിന്നാക്ക സ്കോളര്‍ഷിപ്പ് കേന്ദ്രം ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചുവെന്നും കേരളത്തിന് അതിന്റെ പ്രയോജനം കിട്ടാന്‍ പോകുന്നില്ലെന്നും.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യത്തോട് അനുഭാവ നിലപാട് സ്വീകരിച്ച യു.ഡി.എഫ് ഗവണ്‍മെന്റ് തുടര്‍ന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. 




കേരള കൌമുദിയില്‍ വന്ന മുന്‍ വാര്‍ത്തകള്‍ 







Keralakaumudi 12-08-2010 

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 
അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. 





ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, Front page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 


ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, 7th page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 




Keralakaumudi 02-11-2011  
follow up












SAM PITRODA Kerala Govt Advisor


Tuesday, November 1, 2011

Facebook

പ്രീയ വിശ്വകര്‍മ്മ സഹോദരങ്ങളെ,


Facebook കൂട്ടായ്മ പരമാവധി പ്രയോജനപ്പെടുത്തുക. 

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായ ചര്‍ച്ചകളും അതില്‍ നിന്നുരുത്തിരിയുന്ന ആശയങ്ങളുമാണ്‌ വേണ്ടത്. നിരാശരാകേണ്ട കാര്യമില്ല. അടിച്ചമര്‍ത്തപ്പെടുന്നവരുടേയും പാര്‍ശ്വവര്‍ത്തീകരിക്കപ്പെടുന്നവരുടേയും ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരുമ്പോഴാണ്‌ വിപ്ലവം ഉണ്ടാവുന്നത്. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നവര്‍ക്ക് പിന്നീട് അവരോടൊപ്പം ചേരാതിരിക്കാന്‍ നിര്‍വാഹമില്ല. അതാണ്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നതും . പരസ്പരം അംഗീകരിക്കാതിരിക്കുമ്പോഴും സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തിയെടുക്കുമ്പോഴുമാണ്‌ യുധ്ധം ഉണ്ടാവുന്നത്. യുദ്ധങ്ങളാണ്‌ നമ്മുടെ സമുദായത്തെ ശിഥിലമാക്കിയത്.

ഈ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ വളരെ നല്ല ചര്‍ച്ചകളും ആരോഗ്യകരമായ ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിരുന്നതു കണ്ടപ്പോള്‍ നാം ലക്ഷ്യത്തിലേക്ക് അടുക്കുന്നതു പോലെ തോന്നിച്ചിരുന്നു.

ഇപ്പോള്‍ ഓരോരുത്തരും സ്വന്തം കണ്ണുകള്‍ കെട്ടി, വാളും പിടിച്ചു ആരെയൊക്കെയോ വെട്ടാനെന്ന വണ്ണം പരക്കം പായുന്നതുപോലെ തോന്നുന്നു. ദയവു ചെയ്ത് കണ്ണുകള്‍ തുറക്കുക. നമ്മള്‍ എവിടെ നില്ക്കുന്നുവെന്ന് വിലയിരുത്തുക. ഞാനെന്ന ഭാവം മിഥ്യയാണെന്ന് മനസ്സിലാക്കുക. അകലെയകലെ മാറി നില്ക്കുന്നവര്‍ അടുത്തേക്ക ചേര്‍ന്നു നില്ക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് കാതോര്‍ക്കുക. വാളുകള്‍ ദൂരേക്കെറിയുക. അടുത്തു നില്ക്കുന്നത് സ്വന്തം സഹോദരനാണെന്ന് അപ്പോള്‍ മനസ്സിലാവും 




ഓര്‍ക്കുക അവസരം എല്ലായ്പ്പോഴും വാതിലില്‍ മുട്ടുമെന്ന് കരുതരുത്. ഈ കൂട്ടായ്മയുടെ തിരമാലയില്‍പെട്ട് മുന്‍ഗാമികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന പരസ്പര വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ തകര്‍ത്തെറിയപ്പെടട്ടെ ഐക്യത്തിന്റെ ഒരു പുതുയുഗം പിറക്കട്ടെ.
ഇനിമേല്‍ വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിത്തുകള്‍ പാകുക.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം എങ്ങിനെ? എപ്പോള്‍ ? അതാണ്‌ നമ്മുടെ മുന്നിലെ ചോദ്യം . ഒരു സൃഷ്ടി ഉണ്ടാവണമെങ്കില്‍ അതിനൊരു തുടക്കം അനിവാര്യമാണ്‌. ആ തുടക്കത്തിനുള്ള സമയമായി എന്നാണ്‌ എന്റെ പക്ഷം . ചെറിയ ചെറിയ കൂട്ടായ്മകളാണ്‌ വന്‍ പ്രതിരോധ ശക്തികളായി വളര്‍ന്ന് ലോക ചരിത്രം തന്നെ മാറ്റിയെഴുതിയിട്ടുള്ളത്. ഈ ചെറിയ തുടക്കം ഒരു വന്‍ പ്രതിരോധ ശക്തിയായിക്കൂടെന്നില്ല. അതിന്‌ ഈ കൂട്ടായ്മയിലെഓരോരുത്തരും ആര്‍ജ്ജവത്തോടെയും ലക്ഷ്യബോധത്ത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കേണ്ടതാണ്‌..

നിഴലിനോട് യുദ്ധം ചെയ്യാതെ, വിവേചനങ്ങള്‍ ചെറുക്കാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനുമുള്ള സംഘടിതശേഷിയും ഐക്യവുമുണ്ടാക്കിയെടുക്കാന്‍ വേണ്ടി സ്വയം പ്രതിജ്ഞയെടുക്കുക. ഈ കൂട്ടായ്മ ശക്തമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക. Facebook ന്ന ആശയം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളോടും അപേക്ഷിക്കുന്നു.സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ചെറിയ പ്ലാറ്റുഫോമില്‍ നിന്നു കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് വലിയ വലിയ സാമ്രാജ്യശക്തികള്‍ വരെ തലകുത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിരിക്കുകയാണ്‌.അതിനേക്കാള്‍ വലുതാണോ നമ്മുടെ ചെറിയ സമുദായത്തിലെ കീറാമുട്ടികള്‍ ? 

സസ്നേഹം
വക്കം ജി ശ്രീകുമാര്‍




Monday, October 24, 2011

Tuesday, September 27, 2011

Medicine which cures blood cancer


'Imitinef Mercilet' is a medicine which cures blood cancer.
Its available free of cost at "Adyar Cancer Institute in Chennai". 
Create Awareness. It might help someone. 



Forward to as many as u can, kindness costs nothing. 

Cancer Institute in Adyar, Chennai 


Category: 

Cancer 
Address: 
East Canal Bank Road , Gandhi Nagar 
Adyar 
Chennai -600020 
Landmark: Near Michael School 
Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241

Tuesday, September 20, 2011

Tuesday, August 2, 2011

വിശ്വകര്‍മ്മ വിശാല ഐക്യം

"ഈ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ 
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വരച്ച വരയില്‍ നിര്‍ത്തി വിലപേശാന്‍ കഴിഞ്ഞേനെ. 
അവര്‍ക്കെല്ലാം തന്നെയും 
സമുദായത്തിനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താനുമായേനെ."


നമ്മുടെ നേതാക്കള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
അവര്‍ തുശ്ചമായ സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ ഉപയോഗിക്കുന്നു.
ഇത് മനസ്സിലാക്കാതെ വിശ്വകര്‍മ്മജര്‍ അവര്‍ക്കു വേണ്ടി തല്ലാനും കൊല്ലാനും പിടിച്ചെടുക്കാനുമായി നടക്കുന്നു. ഓരോ നേതാക്കള്‍ക്കും ഓരോ താല്‍പ്പര്യങ്ങളാണ്.  അത് നടപ്പിലാക്കികിട്ടാന്‍ സമുദായത്തെ ഉപയോഗിക്കുന്നു. സമുദായമാകുന്ന അപ്പത്തെ പങ്കു വെക്കാന്‍ രാഷ്ട്രീയ കുരങ്ങന്മാരെ ഏല്‍പ്പിക്കുന്നു.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും , ഒരു സമുദായ സംഘടനയേയും വളര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ പരമാവധി അവര്‍ ശ്രമിക്കുകയും ചെയ്യും.
അതു മനസ്സിലാക്കി പ്രവര്‍ത്തിച്ച സംഘടനകള്‍ മാത്രമേ ലക്ഷ്യം കണ്ടിട്ടുള്ളൂ. ഓരോ നേതാക്കന്മാര്‍ക്കും MLA യോ MP യോ PSC മെമ്പറോ ഒക്കെ ആകണം അതിന്നായി സമുദായത്തിന്റെ പേരു പറയുന്നുവെന്നു മാത്രം . അല്ലാതെ സമുദായത്തിന്റെ പൊതുവായ ഐക്യവും ഉന്നമനവും അവരുടെ ലക്ഷ്യമേ അല്ല.

കുഴലൂത്തുകാരന്റെ പിറകേ പോയ എലികളുടെ അവസ്ഥയാണ് സാധാരണ വിശ്വകര്‍മ്മജന്റേത്.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും, ഓരോ വിശ്വകര്‍മ്മ നേതാക്കളേയും ഓരോ പിടി വിശ്വകര്‍മ്മജരേയും കരം തീര്‍ത്തും പോക്കുവരവു ചെയ്തും  സ്വകാര്യമാക്കി വച്ചുകൊണ്ടിരിക്കുന്നു. ഇങ്ങിനെയായിരിക്കെ വിശ്വകര്‍മ്മ വിശാല ഐക്യം മലര്‍പ്പൊടിക്കാരന്റെ മനോഹര സ്വപ്നം മാത്രമായി എന്നും തുടരുകതന്നെ ചെയ്യും .

നാം ലോക സ്രഷ്ടാക്കളെന്ന് വീമ്പിളക്കുകയും സ്വയം ​വിഡ്ഢികളായി ജീവിക്കുകയും ചെയ്യുന്നു. 
എന്തൊരു വിരോധാഭാസം ?

കുരുടന്‍ ആനയെ കണ്ടതു പോലെയാണ് വിശ്വകര്‍മ്മ സമുദായത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ പെരുമാറ്റം .
ആരും ശരിക്കുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.
പരസ്പരം ചെളിവാരിയെറിയാനുള്ള കഴിവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്ലാഘനീയം തന്നെ.
എല്ലാവര്‍ക്കും അവരവര്‍ പറയുന്നത് ശരിയെന്ന് സ്ഥാപിച്ചെടുക്കണം .
മറ്റുള്ളവര്‍ പറയുന്നത് നമുക്ക് കേള്‍ക്കുകയേ വേണ്ട.

ഈ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വരച്ച വരയില്‍ നിര്‍ത്തി വിലപേശാന്‍ കഴിഞ്ഞേനെ. അവര്‍ക്കെല്ലാം തന്നെയും സമുദായത്തിനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താനുമായേനെ. ഇവരെ വിറ്റ പണം കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാര്‍ അതിന് സമ്മതിക്കേണ്ടേ?

ഈശ്വരോ രക്ഷതു...........

Monday, June 20, 2011

സംഘടനയിലൂടെ ശക്തി തെളിയിക്കുക




കേരള വിശ്വകര്‍മ്മജന്റെ പ്രശ്നം നാമുദ്ദേശിക്കുന്നത്ര ചെറുതല്ല. 
എല്ലാ തലത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് അവന്‍ . 

സാമൂഹ്യ നീതി അവന് അന്യമാണ്. 
നമ്മള്‍ വച്ചു നീട്ടുന്ന പിച്ചക്കാശല്ല അവനു വേണ്ടത്. 
അവന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു   സര്‍ക്കാരിനേ അവരെ രക്ഷിക്കാന്‍ കഴിയൂ. 
ലോകത്തെ ഏറ്റവും നല്ല ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്നും ഒരു ജനത 
എല്ലാ തലത്തിലും പിന്നോക്കാവസ്ഥയിലേക്ക് എത്തിപ്പെട്ടെങ്കില്‍ അതില്‍ നമ്മുടെ പങ്കെന്താണെന്ന് വിലയിരുത്തുന്നതിന് ഓരോ വിശ്വകര്‍മ്മജനും 
ആത്മപരിശോധന നടത്തേണ്ടതാണ്.
അവനു കിട്ടേണ്ട സാമൂഹ്യ നീതി നേടിക്കൊടുക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ?
എന്ന് ഓരോ വിശ്വകര്‍മ്മജനും ചിന്തിക്കുന്നത് നന്നായിരിക്കും. 
എന്തിന്റെ പേരിലായാലും ഭിന്നിച്ചു നില്ക്കുന്ന അവരെ, വിശ്വകര്‍മ്മജന്‍ എന്ന ഒറ്റ ബാനറിന്റെ കീഴിലാക്കാന്‍ കഴിഞ്ഞാലേ 'സാമൂഹ്യനീതി' എന്ന അവന്റെ സ്വപ്നം നേടിയെടുക്കാന്‍ കഴിയൂ.

Monday, June 13, 2011

"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"


വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.
ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക സാധനങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

"പണി തീരെ തീരെ ആശാരി ദൂരെ ദൂരെ എന്നാണല്ലോ പ്രമാണം?"

ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല.
അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം .
അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍ . അങ്ങിനെ നന്നായവര്‍ പലരും, പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരെ നോക്കി ഇവറ്റകളൊന്നും ഒരിക്കലും നന്നാവില്ല എന്നു ശപിക്കുന്നത് ഇപ്പോഴും ഒരു ഫാഷനായി കൊണ്ടുനടക്കുന്നവരുണ്ട് .
എല്ലുമുറിയെ പണിയെടുത്ത് ക്ഷീണിതനായി വില കുറഞ്ഞ മദ്യവും കഴിച്ച് വീട്ടിലെത്തുന്നതാണ് അവരുടെ കുറ്റം . എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ മദ്യപിക്കുന്നത് എന്നു നാം ചിന്തിച്ചിട്ടുണ്ടോ?
അവര്‍ക്കിടയിലുള്ള സാമ്പത്തികമായ ദുരിതം തന്നെ.
അത് അവന്റെ കുടുംബത്തെ കൊണ്ടെത്തിക്കുന്നത്, അവന്റെ മകനും പറക്ക മുറ്റുന്നതിനുമുമ്പേ ഉളിയും കൊട്ടുവടിയുമായിറങ്ങുന്നു. അവന്റെ കുടുംബത്തിന് തണലേകാന്‍.
 അതോടെ അവന്റെ ജീവിതവും സ്വാഹഃ.
അങ്ങിനെ അവനും നമ്മള്‍ കൊട്ടിഘോഷിക്കുന്ന "പരമ്പരാഗത തൊഴിലാളി"യായി.
'മൂഷികസ്ത്രീ പിന്നേയും മൂഷികസ്ത്രീ യായി' എന്നപോലെ.

നമ്മുടെ സഹോദങ്ങളുടെ ഈ ദുരവസ്ഥ മാറുവാന്‍ അല്പ്പം ഉന്നതിയിലെത്തിയ നമ്മള്‍ എന്തു ചെയ്തു? ഉത്തരം: ഞാന്‍ ഇത്തവണ പത്താം ക്ളാസില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിക്കുന്ന കുട്ടിക്കു കൊടുക്കാനായി 1000 രൂഫാ കൊടുത്തു. തീര്‍ന്നു നമ്മുടെ ഉത്തരവാദിത്വം അവിടെ തീര്‍ന്നു. അതില്‍ കൂടുതലായിട്ടൊന്നും നമുക്ക് ചെയ്യാനും കഴിയില്ല. അങ്ങിനെ ചെയ്യാന്‍ തുടങ്ങിയാല്‍ താമസ്സിയാതെ നമ്മളും ഉളിയും കൊട്ടുവടിയുമെടുക്കേണ്ടിവരും . അതാണ് നമ്മുടേയും സ്ഥിതി.

പിന്നെന്തു ചെയ്യും ?

ഉത്തരം സിമ്പിള്‍ . അവരേയും മുഖ്യധാരയിലേക്ക് കൊണ്ടു വരിക.
"അടകല്ലിന്റെ സ്ഥാനത്തു നിന്ന് ചുറ്റികയുടെ സ്ഥാനം അവനു കൊടുക്കുക".
വ്യാവസാകികമായി അവരെ പ്രാപ്തരാക്കുക. അവന്‍ ഉല്‍പാദിപ്പിക്കുന്ന സാധനം അവന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യട്ടെ. എങ്ങിനെ?
അവിടെയാണ് നമ്മുടെ റോള്‍ . മറ്റുള്ളവര്‍ കയ്യടക്കി വച്ചിരിക്കുന്ന ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍  നമ്മളും പ്രവേശിക്കുക. നമ്മുടെ സഹോദരങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അത് സ്വര്‍ണ്ണമായായാലും തടിയുരുപ്പടിയായാലും ലോഹ ഉല്‍പ്പന്നമായാലും ഓട്ടു പാത്രമായാലും നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുക.

അതിന്നായി ലക്‌ഷ്യ ബോധവും ആത്മവിശ്വാസവും ഉയര്‍ന്ന വിദ്യാസവും കൈമുതലായുള്ള ഒരു സംഘം വിശ്വകര്‍മ്മ യുവാക്കള്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. അവരോടൊപ്പം ചേര്‍ന്ന് നമുക്കും ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാകാം .

അതാണ് www.vizkarma.com

VizKarma Technologies is an initiative of Viswakarma community.



"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"

ഓര്‍ക്കുക............."ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു."-മാതൃഭൂമി.
http://www.mathrubhumi.com/business/offbeat_articles/fund-raising-opportunities-for-new-entrepreneurs-192042.html )
ബുദ്ധിശക്തിയും ആര്‍ജ്ജവവുമുണ്ടെങ്കില്‍ വിജയിക്കാന്‍ പറ്റാത്ത ഒരു മേഖലയുമില്ല. ഇനിയുള്ള കാലം നമ്മുടേതാണ്.
സ്വത്വം തിരിച്ചറിയുക അത് വീമ്പിളക്കാനുള്ളതല്ല 
മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുകയാണ് വേണ്ടത്. 

ജയ് വിരാട് വിശ്വബ്രഹ്മഃ



സ്നേഹത്തോടെ 
വക്കം ജി ശ്രീകുമാര്‍

Sunday, June 12, 2011

VizKarma Technologies is an initiative of Viswakarma community.




"VizKarma Technologies
is an initiative of Viswakarma community.

The mission is to uplift the community and share holders educationally, socially and financially. 
VizKarma Technologies is a corporate company registered under ministry of corporate affairs, govt. of India. 
A well designed company structure helps investors to get the best benefits and future. 

VizKarma Technologies is involving in different business categories. Basically its called as diversified business model.
It will help to balance the financial conditions very strong and stable.

Mission

The major mission of Viz Karma Technologies is “to tap the creative talents from the society to create 
wealth not only for them but also for the share holders”

Viz Karma will identify traditional craftsmen like a traditional jewel maker who can supply to a contemporary 
jewelry showroom or a traditional wood craftsman who will supply to the furniture boutique or a talented artist who can be used for the animation & advertising

Viz Karma will establish the related business environment for professionally managing such crafts whose end products are of high value.

Ventures

Viz Karma Technologies has a vision of venturing in to projects which add value to the share holders and also follow the principle of Viz Karma Technologies. Viz Karma Technologies is initially venturing in to fast growing industries.

Travel & Tourism
Animation & Design Academy
Animation Production Studios
Film & Technology Labs


Future projects

Viz Karma Technologies will enter in to the following ventures in the future.

• Advertising Agency
• Information Technology
• Infrastructure Development
• Publishing
• Food and Beverages
• Professional Education
• Exclusive Showrooms
• Fashion Design and Garment Production
• Shopping Malls



Social responsibility

• Viz Karma Technologies is born with the principle that every venture should result in uplifting of the society and the community involved in the business.
Employment

• Viz Karma Technologies will identify and nurture original and traditional artisans like jewelers, carpenters, weavers, sculptors, architects and other skilled people whose skills are underutilized and are underpaid. Viz Karma will ensure that they are compensated on par with the best in the industry thus lifting their standard of living.
Education

• Viz Karma Technologies through its educational institutions will strive to give quality education to the next generation of the craftsmen and artisans so that the future generation will have higher standard of living.
• Viz Karma will provide scholarships, preference and suitable employment for qualified students.
Togetherness

• Viz Karma Technology has the vision to bring together the talented community and utilize their united strength to develop the society has a whole.

For the investor

Viz Karma Technologies believes in the fact that the investors are the backbone of any business venture and the investors should directly benefit from the venture not only in the form of return on investment but also from the products and services provided by the company.

Shareholders of Viz Karma Technologies will have special benefits like:

• Preferential fee structure for the wards of the share holders in Viz Karma educational institutions.
• Preferential admissions for the wards in Viz Karma educational institutions.
• Employable in Viz Karma group of companies for the qualified shareholders or wards of the shareholders.
• Special discount benefits for shareholders at all Viz Karma business institutions.

We Invite all our community members to get involved in this project by buying shares. Be prepare for a technology and business growth."

Please log in now:


Best Regards
Vakkom G Sreekumar

Saturday, June 4, 2011

നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നതെന്ത്?


മറ്റുള്ളവരുടെ മുമ്പില്‍ നാമെങ്ങനെ വെറുക്കപ്പെട്ടവരായി? 

വക്കം ജി ശ്രീകുമാര്‍


ഞാന്‍ 70 കളില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അവധി ദിവസങ്ങളില്‍ എന്റെ ഒരു ബന്ധുവിനോടൊപ്പം മരപ്പണിക്ക് പോകുമായിരുന്നു. മരപ്പണിയില്‍ അദ്ദേഹമായിരുന്നു എന്റെ ഗുരുവും . 
ഒരിക്കല്‍ ഒരു നായര്‍ വീട്ടിലെ തൊഴുത്തിലിരുന്ന് പണിത്കൊണ്ടിരുന്നപ്പോള്‍ വീട്ടുകാരന്‍ നമ്മുടെയെല്ലാം വിശേഷങ്ങള്‍ ആരാഞ്ഞു. അദ്ദേഹം സെക്രട്ടറിയേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതു തന്നെ അവസരമെന്നു കരുതി എന്റെ ഗുരു, ഞങ്ങള്‍ വിശ്വബ്രാഹ്മണരാണെന്നും ഞങ്ങള്‍ ജനിക്കുമ്പോള്‍ പൂണൂലുമായാണ് ജനിക്കുന്നതെന്നും ബ്രാഹ്മണരുള്‍പ്പെടെ മറ്റെല്ലാ ജാതികളും ഞങ്ങളില്‍ താഴെയാണെന്നും മറ്റും വീമ്പിളക്കാന്‍ തുടങ്ങി. അദ്ദേഹം കൂടുതലൊന്നും പറയാത്തതിനാല്‍ ഗുരു കത്തിക്കയറി. ഒടുവില്‍ വീട്ടുടമസ്ഥന്‍ സഹികെട്ട് പറഞ്ഞു. മേസ്തിരി, നിങ്ങള്‍ എന്റെ ചെലവിലാണ് എന്റെ കുടുംബത്തേയും സമുദായത്തേയുമെല്ലാം ആക്ഷേപിക്കുന്നത് ഇതുതന്നെയാണ് നിങ്ങളുടെ സമുദായം ഒരിക്കലും നന്നാവാത്തത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു "കുമാറേ നീ കോളേജിലൊക്കെ പഠിക്കുന്ന ആളല്ലേ നിങ്ങള്‍ പുതു തലമുറക്കാര്‍ വിടുവായത്തരം വിളമ്പി ആ സമുദായത്തെ നാറ്റിക്കുന്നവരാകരുത്". എന്തിനേറെ പറയുന്നു ഗുരു അപ്പോള്‍ തന്നെ ആ പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. 


ചിത്രകലയില്‍ എന്റെ ഗുരുനാഥന്‍ പ്രശസ്ത ചിത്രകാരനും ശ്രീനാരായണീയനുമായ
 ശ്രീ: കടക്കാവൂര്‍ ആര്‍ സഹദേവന്‍ സാറാണ് വര്‍ക്കലയിലും പരിസരത്തും ഉപജീവനത്തിനായി ചുവരെഴുത്തും മറ്റുമായി നടന്ന എന്നെ പിടിച്ചുകൊണ്ടുപോയി ചെല്ലും ചെലവും തന്ന് ചിത്രകല അഭ്യസിപ്പിച്ച് ചിത്രകലയില്‍ ഡിപ്ളോമ എടുപ്പിക്കുകയും അടുത്ത വര്‍ഷം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന പെയിന്റിങ്ങ് എക്സിബിഷനില്‍ പങ്കെടുപ്പിച്ച് ഗോള്‍ഡ് മെഡല്‍ വാങ്ങി തരികയും ചെയ്ത  ആളാണ് അദ്ദേഹം . 
ഞാന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച് നില്ക്കുമ്പോള്‍ അദ്ദേഹത്തിന് വീട് വെക്കാനായി ഒരു പ്ളാന്‍  വരച്ചു കൊടുത്തു. അത് അദ്ദേഹം പ്രശസ്ഥനായ ഒരു മൂത്താശാരിയെകാണിച്ചു അദ്ദേഹം ആ പ്ളാനിനെക്കുറിച്ച്  മുക്തകണ്ഠം പ്രശംസിച്ചു. വാസ്തുശാസ്ത്രം നന്നായി അറിയാവുന്ന ആളായിരിക്കണം അതു തയ്യാറാക്കിയത് എന്നും പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നേരിട്ടു കേള്‍ക്കാന്‍  സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചു. (എന്തു കൊണ്ടോ സഹദേവന്‍ സാര്‍ , ഞാനാണത് വരച്ചതെന്നു പറയുകയോ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി കൊടുക്കുകയോ ചെയ്തില്ല). അദ്ദേഹം അതിനു വേണ്ട മര ഉരുപ്പടികളുടെയെല്ലാം കണക്കെഴുതിക്കൊടുത്തു കുറ്റിയടിക്കുന്നതിനുള്ള തീയതിയും കൊടുത്തു. 
കുറ്റിയടി ദിവസം കന്നിമൂലയിലെ പൂജയും കുറ്റിയടിയുമൊക്കെ കഴിഞ്ഞ് ദക്ഷിണ കൊടുത്തതിനു ശേഷം സാര്‍ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. അല്‍പ്പമൊന്ന് ആലോചിച്ചതിനു ശേഷം എന്നെയൊന്നു രൂക്ഷമായി നോക്കി "എവന്‍ ആ കോവാലന്റ് മോനല്ലേ?" ഒരു പരിഹാസചോദ്യം ചോദിച്ച് ഓടിപ്പോയി അടിച്ച കുറ്റി പിഴുതെടുത്ത് മാറ്റിയടിച്ചു. സാറും ബന്ധുക്കളും സ്തബ്ദ്ധരായി നോക്കി നിന്നു. "ഈ പ്ലാനിന്റെ കണക്ക് ശരിയല്ല". അദ്ദേഹം പറഞ്ഞു. കുറ്റി പഴയ സ്ഥാനത്തു തന്നെ സ്ഥാപിപ്പിച്ച് സാര്‍ അദ്ദേഹത്തെയും ശിഷ്യന്മാരേയും പറഞ്ഞു വിട്ടു. 


എനിക്ക് ആ പ്രായത്തില്‍ തന്നെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് മനഃപ്രയാസമൊന്നും തോന്നിയില്ല. കഴിഞ്ഞ തലമുറയുടെ ഇത്തരം പ്രവണത തന്നെയാണ്നമ്മുടെ സമുദായത്തെ കുറിച്ച് അഭിമാനം തോന്നാതിരിക്കാന്‍ കാരണമെന്നും നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നത് എന്നും സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു തോന്നിയിട്ടുണ്ട്.



എങ്ങിനെ ഈ അവസ്ഥ മാറ്റിയെടുക്കാം ?

1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുക.
2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും 
   കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം . 
3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.


സസ്നേഹം 
വക്കം ജി ശ്രീകുമാര്‍

ഞാനും മറ്റ് ചിത്രകലാ വിദ്യാര്‍ത്ഥികളും സഹദേവന്‍ സാറിനൊപ്പം
ഊട്ടിയില്‍ (1979) 

Saturday, May 28, 2011

താങ്കള്‍ ഒരു വിശ്വകര്‍മജനാണെങ്കില്‍


ഞാന്‍ മനസിലാക്കിയേടത്തോളം  മലയാളി വിശ്വകര്‍മ്മജരൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലേയും വിശ്വകര്‍മജര്‍ സംഘടിതരാണ്. നമ്മുടെ നാട്ടില്‍ മാത്രമാണ് വിശ്വകമ്മജരുടെ പേരില്‍ അനേകം സംഘടനകളും അവരെല്ലാം തന്നെ രാഷ്രീയ വീക്ഷണങ്ങളുടേയും മറ്റ് സ്വകാര്യ കാരണങ്ങളാലും തമ്മില്‍ പിരിഞ്ഞ് പരസ്പരം പോരടിച്ച് നില്‍ക്കുന്നത്. അതിന് പ്രധാന കാരണം: 


1. കേരളത്തിലെ രാഷ്ട്രീയപാര്ട്ടികളും , മറ്റ് പ്രമുഖ സമുദായ സംഘടനകളും വിശ്വകര്‍മജര്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങിനെ ഒന്നിച്ച് ഒരു നിര്‍ണ്ണായക ശക്തിയായാല്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കേണ്ടി വരും . 


2. പരസ്പര ബഹുമാനം എന്നത് പഴയതലമുറയിലെ വിശ്വകര്‍മ്മജര്‍ക്ക് അന്ന്യമായിരുന്നു. സ്വസമുദായത്തിലെ ഒരംഗം പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറയുന്നതിന് വില കൊടുത്തിരുന്നു. 


          എന്നാല്‍ പുതു തലമുറ അങ്ങിനെയല്ല, എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന് പ്രധാന ഉദാഹരണങ്ങളാണ് വിശ്വകര്‍മ്മ യു.ഏ.ഇ, വീക്കോ ഒമാന്, വോയിസ് കുവൈറ്റ്, ബഹറിന്‍ വിശ്വകലാ സാംസ്കാരികവേദി എന്നീ വിദേശ മലയാളി വിശ്വകര്‍മ്മ സംഘടനകള്‍ . ഇവരെയെല്ലാം കോര്‍ത്തിണക്കി  പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി എന്ന പേരില്‍ ഒരു കോര്‍ കമ്മറ്റിയും ഉണ്ടാക്കിയിരിക്കുന്നു . ഇവര്‍ വിദേശ മലയാളി വിശ്വകര്‍മ്മജര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന മനോഭാവത്തിലുള്ള മാറ്റവും ഒത്തൊരുമയും വളരെ വലുതാണ്.(ഇത് കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള വിദേശ മലയാളി വിശ്വകര്‍മ്മജര്‍ പലരാജ്യങ്ങളിലായി ഇരുന്നു കൊണ്ടാണെന്നും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ടാണെന്നും  പ്രത്യകം ഓര്‍ക്കണം ) 


         ഇതേ മാതൃകയില്‍ കേരളത്തിലെ 
എല്ലാ വിശ്വകര്‍മ്മജരും ഒന്നായി ഒറ്റക്കെട്ടായി നീന്നുകൊണ്ട് 
വിശ്വകര്‍മ്മജനുമാത്രം ലഭിക്കാതെ പോയ 
സാമൂഹ്യ നീതിക്കുവേണ്ടി പോരാടുന്നത് കാണാന്‍ എല്ലാവരും  ആഗ്രഹിക്കുന്നു. 


ഇത്തരുണത്തിലാണ് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ് സൈറ്റ്കളുടെ പ്രസക്തി. 
ഒരു വീട്ടിലെ രണ്ടുമുറികളില്‍ ഇരിക്കുന്നവരേക്കാള്‍ അടുത്തിരുന്നാണ് അമേരിക്കയിലേയും ദുബായിലേയും ഗുജറാത്തിലേയും കേരളത്തിലേയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലേയും വിശ്വകര്‍മജര്‍ തമ്മില്‍ സംവദിക്കുന്നത്. 
ഒരു എക്സിക്യൂട്ടിവ് കമ്മറ്റിയോ സമ്സ്ഥാനക്കമ്മറ്റിയോ കൂടുന്നതിനേക്കാള്‍ വേഗത്തില്‍ ലോകത്തിന്റെ വിവിധ കോണുകളിരുന്ന് അഭിപ്രായങ്ങള്‍ പറയുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നു. ആരേയും കമ്മറ്റിക്ക് വിളിച്ചു വരുത്തി ബോറടിപ്പിക്കേണ്ട ആവശ്യമില്ല. അവരവരുടെ ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്ന് വിശ്വകര്‍മ ലോകമഹാ സമ്മേളനത്തില്‍ പങ്കാളിയാക്കാം .


താങ്കള്‍ ഒരു വിശ്വകര്‍മജനാണെങ്കില്‍ ഉടന്‍ ഫെയ്സ്ബുക്കില്‍ അംഗമാവുക.


www.facebook.com


മലയാളത്തിലോ ഇംഗ്ളീഷിലോ ചര്‍ച്ച ചെയ്യാം (മലയാളം ടൈപ്പ് ചെയ്യുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യു ) 
http://www.aksharangal.com/


അംഗമാകുന്നതിന്-
1. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


    http://www.facebook.com/home.php#!/profile.php?id=100002499212094
  
2. താഴെ കാണുന്ന പേജ് വന്നതിന് ശേഷം 


ഗ്രൂപ്പിലെ ഏത് അംഗതിന്റെ പേജിലും അംഗത്വത്തിന് ആവശ്യപ്പെടാവുന്നതാണ്.
അംഗമായതിനു ശേഷം നിങ്ങള്‍ക്കും എത്ര വിശ്വകര്‍മജരേയും അംഗമായി ചേര്‍ക്കാവുന്നതാണ് (വിശ്വകര്‍മ്മജര്‍ മാത്രം )

3. Add as friend ല്‍ ക്ലിക്ക് ചെയ്യുക:
 4. Post കോളത്തില്‍ please add me in viswakarma group എന്നു ടൈപ്പ് ചെയ്ത് Enter  ചെയ്യുക:
ഗ്രൂപ്പില്‍ അംഗമാവുന്നതോടെ താങ്കള്‍ക്കും സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: vakkomgsreekumar@gmail.com




Tuesday, May 24, 2011

നമ്മുടെ നേതാക്കള്‍

Priya Raj



ഓം വിരാഠ് വിശ്വകര്‍മ്മണേ  നമഹ:
            
         രേഖകള്‍ പ്ര കാരം 45 - 48  ലക്ഷം വരുന്ന കേരളത്തിലെ വിശ്വകര്‍മ സമുദായത്തിലെ ഒരംഗമാണ് ഞാനും എന്ന തിരിച്ചറിവ് തന്നെയാണ്  ഇങ്ങനെയൊരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതിനു എനിക്ക് ഉത്തേജകമായത്  VK UAE യുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. വക്കം  ശ്രീ കുമാര്‍  സാറിന്റെ ഇ-മെയില്‍ ലുകളാണ്. നമ്മുടെ സമുദായത്തിനെ പിന്നോക്കാവസ്ഥക്ക്  കാരണമായ പല  കാര്യങ്ങളെക്കുറിച്ചും ചോദ്യ രൂപേണ അദ്ദേഹം  അയക്കുന്ന  മെയിലുകള്‍ക്ക് ,  നമ്മുടെ സമുദായത്തിന്റെ  ഇന്നത്തെ  അവസ്ഥയില്‍  ചിന്താധീനരും,  നാളത്തെ അവസ്ഥയില്‍ ഉത്കണ്ഠകുലരായ  ചില സഹോദരീ സഹോദരന്മാര്‍ അദ്ദേഹത്തിനു അയക്കുന്ന ചില മെയിലുകളും എനിക്ക് ഫോര്‍വേഡ് ചെയ്തു കിട്ടാറുണ്ട്. അവരുടെയെല്ലാം ചോദ്യങ്ങളും, ഉത്കണ്ഠകളും അസ്ഥാനത്തല്ല തന്നെ. എന്നാല്‍ ഇവയെല്ലാം സ്വാം ശീകരിച്ചു  ഞാന്‍ ചോദിക്കട്ടെ എല്ലാവരും  മുറവിളി കൂട്ടുന്ന അവകാശലബ്ധി  നേടിയെടുക്കാനുള്ള 'ഒരുമ'  നമുക്കിടയിലുണ്ടോ?  ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? മറ്റെല്ലാ സ്വാര്‍ത്ഥ  ചിന്തകളും മാറ്റിവച്ച് , കണ്ണുകള്‍ ഒന്നടച്ചു സ്വന്തം  മനസാക്ഷിയോട്  ചോദിച്ചാല്‍ അതിനുത്തരം കിട്ടും.  നാം,  നാംതന്നെയാണ് അതിനുത്തരവാദി എന്ന്!
          സാമുദായികമായ  ഉച്ചനീച്ത്വത്തിനു ഇരയാകേണ്ടി വന്നിട്ടില്ലാത്ത ഒരു  വിശ്വ കര്മജനും നമുക്കിടയില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.ന്യൂനപക്ഷപാതിത്വ്വും, സാമ്പത്തിക പിന്നോക്കാവസ്ഥയും, സാംസ്കാരിക  ശൂന്യതയുമാണ് മറ്റു സമുദായങ്ങളില്‍ നിന്ന്  നമ്മെ അകറ്റി നിര്ത്തിയതെങ്കില്‍, അസൂയയും, സ്വാര്‍ഥതയും,  തമ്മില്‍ തല്ലുമാണ് സ്വജനങ്ങള്‍ക്കിടയില്‍ നമുക്ക് ദര്‍ശിക്കാവുന്നത്. മറ്റു സമുദായക്കര്‍ക്കിടയില്‍ നാം പരിഹാസപാത്രമാവുന്നതും  ഇതിനാല്‍ തന്നെ.
          വാസ്തുദോഷം തീര്‍ക്കാനായി ഒരു ഭവനത്തില്‍ പോയപ്പോള്‍,  തന്റെ ജ്ഞാനം വെളിവാക്കാനായി,  ആദ്യമായി ആ വീടിനു  സ്ഥാനനിര്‍ണ്ണയം (കുറ്റിയടി- എന്നാണ് വടക്കന്‍ കേരളത്തില്‍ പറയുന്നത് )നടത്തിയ സ്വന്തം സമുദായത്തിലെ ആചാര്യനെ (കുറ്റിക്കാരന്‍)  ആവോളം ഇകഴ്ത്തി  സംസാരിച്ച്  ഒടുവില്‍  ആ  'അജ്ഞാനി'  തന്റെ പിതാവ്  തന്നെയാണെന്ന്  ആ  വീട്ടുകാരില്‍ നിന്നും കേള്‍ക്കേണ്ടി വന്ന 'ഹതഭാഗ്യനും' അതിലുപരി 'മൂര്‍ഖനുമായ' ഒരാള്‍ എന്റെ  നാട്ടിലെ ജീവിക്കുന്ന  കഥാപാത്രമാണ്.
ഇങ്ങനെ  പല ഉദാഹരണങ്ങ ളും  നമുക്ക് ഓരോ ദേശത്തുനിന്നും  കേള്‍ക്കാന്‍ കഴിയും.
      മറ്റൊന്ന് ഈശ്വരാനുഗ്രഹത്താല്‍ അല്പം ധന ശേഷിയോ,വിദ്യാ സമ്പന്നതയോ കൈവരിക്കാനായെങ്കില്‍,  ഇതൊന്നുമില്ലാത്ത സമുദായത്തിലെ  മറ്റംഗങ്ങളെ തികച്ചും അധ:കൃതരായി കാണുന്ന പ്രവണതയാണ്. താന്‍ മേല്തട്ടിലാനെന്നും മറ്റുള്ളവരെല്ലാം വെറും  നികൃഷ്ട്ടരാനെന്നുമുള്ള ഈ മനോഭാവം  മാറാത്തിടത്തോളം നമുക്കിടയില്‍  ഒത്തൊരുമ സാധ്യമല്ല. വിദ്യാസമ്പന്നന്‍ വിദ്യാഹീനന്റെ ദുസ്ഥിതിയില്‍ സന്തോഷിക്കുകയല്ല വേണ്ടത് മറിച്ച് തന്നാലാവുന്ന വിധം  അറിവ് പകര്‍ന്നു കൊടുത്തു അവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കൊണ്ടുവരികയാണ് വേണ്ടത്.
        നമുക്കിടയിലെ 5 ഉപവിഭാഗങ്ങള്‍ക്കും കൂടി 23 ഓ ളം  സംഘടനകള്‍ ഇന്ത്യയിലും വിദേശത്തുമായി നമുക്കുണ്ട് . ഇവയെല്ലാം  തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് ചില സേവനങ്ങള്‍ തങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു.  തങ്ങളുടെ ഭാഗ്യം കൊണ്ടും സ്വപ്രയത്നം  കൊണ്ടും സമൂഹത്തിലെ  ഉന്നത ശ്രേണിയില്‍ എത്തിപ്പെട്ടവരാന് ഇവയില്‍ മിക്കതിന്റെയും അമരത്തുള്ളത്‌  .  ഈ  വസ്തുത അഭിമാനാര്‍ഹം തന്നെ. എന്നാല്‍ വിസ്മരിക്കാനാകാത്ത മറ്റൊരു വസ്തുത ഇവയെല്ലാം നഗരങ്ങളിലെ ചുരുക്കം ചില  ഉദ്യോഗസ്ഥ  വൃന്ദത്തിലും,  മെമ്പര്‍മാരിലും ഒതുങ്ങി നില്‍ക്കുകയാണ്. ഗള്‍ഫ്‌ നാടുകളില്‍ത്തന്നെ വല്ലപ്പോഴും മെഡിക്കല്‍ ക്യാമ്പോ, ഓണാഘോഷാമോ ,വിഷുക്ക ണിയോ, ക്രിക്കറ്റ്‌ടൂര്‍ണമെന്റോ നടത്തിയത് കൊണ്ട് , ഇവിടെ ജോലിചെയ്യുന്ന സാധാരണ  തൊഴിലാളികള്‍ക്ക് യാതൊരു കാര്യവുമില്ല. കാശുള്ളവരുടെ  ഒരു നേരമ്പോക്കായി മാത്രമേ ഇതെനെ വിശേഷിപ്പിക്കാനാവൂ.
            ഇതൊരു സംഘടനയ്ക്കും വളരാന്‍ വേണ്ട മുഖ്യ ഘടകം സാമ്പത്തികം തന്നെയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍  മുഖ്യ ഘടകം  വിദേ ശനാണയം ആണെന്നത്  തര്‍ക്കമറ്റ വസ്തുതയാണ്. അതിനാല്‍ ഗള്‍ഫ്‌ ല്‍     ഒരു നേരം പോക്കായി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ആ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കെണ്ടിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നാട്ടില്‍  നമ്മുടെ സമുദായത്തിന്റെ അടിത്തറ എങ്ങനെ  ശക്തമാക്കണമെന്ന് നാം  ചിന്തി ക്കണം .അതിനുള്ള  സാമ്പത്തിക സഹായം നാം  ഇവിടെനിന്നും സ്വരൂപിച്ചു  അത് വേണ്ടവണ്ണം വിനിയോഗിക്കാന്‍ പ്രോയോഗികബുധിയും കര്‍മ്മ ശേഷിയുമുള്ള  നേതാക്കളെ നാട്ടില്‍ കണ്ടെത്തണം. കാരണം  നാമെല്ലാം  ഇന്നെല്ലങ്കില്‍ നാളെ
കൂടണയേണ്ടത്   നമ്മുടെ മലയാള മണ്ണിലാണ് . അപ്പോള്‍  നമുക്കും കുടുംബത്തിനും താങ്ങാവാന്‍ ഉതകുന്നതായിരിക്കണം  ആ സംഘടന.
        കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന എനിക്ക് ചില സംഘടകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുവാനും, അവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുവാനും സാധിച്ചിട്ടുണ്ട്. നാട്ടുകാരെയും, ബന്ധുക്കളെയും  അവിടെവച്ചു കാണാനും പരിചയം    പുതുക്കാനും
  കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍  എന്നെ വിസ്മയിപ്പിക്കുന്ന  കാര്യം ഈ സംഘടനകളുടെ അമരത്തും അണിയതും ഉപവിഷ്ഠരായിരിക്കുന്നവരും മറ്റു ചില അംഗങ്ങളും വര്‍ഷങ്ങളായി സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയിലും,  ബന്ധുജനങ്ങല്‍ക്കിടയിലും  വിദ്വേഷം വച്ച് പുലര്‍ത്തുന്നവരാണ്- എന്നതാണ്.  സ്വന്തം കുടുംബവുമായും ബന്ധുക്കളുമായും ഐക്യമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഒരു സമുടായത്തിനകത്തു ഐക്യം കൊണ്ടുവരാനാവുക?  അതിനാല്‍ ഓരോ വ്യത്തിയും സ്വന്തം മനസ്ഥിതി, 'ഈഗോ '  ഇതൊന്നും മാറ്റിയില്ലെങ്കില്‍ നമ്മുടെ സാമുടായികൈക്യം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.തീര്‍ച്ച.                                                                                  (തുടരും...)
(അടുത്ത ഭാഗം - നമ്മുടെ സ്ത്രീകള്‍)

Friday, May 20, 2011

Newspapers are crusaders for their communities

Rajan P Thodiyoor


There is no official count of exactly how many community news papers exist in Kerala, but each one support their community indirectly.
Everybody knows that Malayala Manorama and Deepika support Christian community whereas Kerala Kaumudi support Ezhavas. Chandrika, Madhyamom, Thejas, Varthamanam and Siraj support Muslims and Mathrubhumi stands for the Nair community.
Community journalism is a powerful tool for community development and change. Kerala Kaumudi is the best example to see how a community came forward with media support.
But the role that these newspapers play in effecting change in low-income communities is the strongest argument on their behalf.
A Vital Role
As media companies continue to merge and grow, the news gets further and further away from ordinary people’s lives and from minority community concerns. Communities like Vishwakarma ( 15% of the Kerala population) without their own newspapers have little access to local news and information. At a time when our issues have faded from state and national political agendas, the absence of a widely read record of the issues confronting our communities is even more serious.
Community newspapers are critical because they can return to issues repeatedly, shedding light on them until they are resolved. Large newspapers and TV news, on the other hand, may drop in on the neighborhood once to report on a problem but are unlikely to return for months, if at all. And reporting in community papers almost always leads to coverage further up the media chain.It’s a true fact that the coverage of little papers has a huge effect on bigger papers. It presses the envelope of what bigger papers are willing to cover.
It also brings the attention of larger media to stories they would have no other way of knowing about. Almost all-news cable channel routinely follows up on articles in the Newspapers.
There are other benefits of a community newspaper. The Mullankolli situation and the Thankamoni issues are perfect examples of how local papers make it more difficult for politicians and bureaucrats to ignore a particular community. Then there’s the notices and event listings that get people circulating in a neighborhood, driving up attendance at community meetings and cultural events.
Community news papers also boost the self-image of struggling communities that usually only receive major media attention for criminal activity. The only time that your problems are in the major papers is when there’s a gang suicide or some scandals.
An effective community paper contribute to change in Vishwakarma community and that they are a tool and an impetus for community organizing and improvement efforts.


Sunday, May 15, 2011

ആരുണ്ട് വിശ്വകര്‍മജനു വേണ്ടി വാദിക്കാന്‍ ?

ആരുണ്ട് കേരളത്തിലെ 40 ലക്ഷം 
അംഗസംഖ്യയുള്ള വിശ്വകര്‍മജനു 
വേണ്ടി വാദിക്കാന്‍ ?



 ആരുണ്ട് വിശ്വകര്‍മജനു വേണ്ടി ഇങ്ങനെ പറയാന്‍ ?

Wednesday, May 11, 2011

Friday, May 6, 2011

വാസ്തു ശാസ്ത്ര കോഴ്സുകള്‍ 

കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന വാസ്തുവിദ്യാ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 300. കോഴ്‌സ് ഫീ 6,000 രൂപ.


എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689 533 എന്ന വിലാസത്തില്‍ ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ അയച്ചാല്‍ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കും. www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ രേഖകളും 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 20.

Thursday, March 24, 2011

എവിടെ സാമൂഹ്യ നീതി?

എന്നും അവഗണിക്കപ്പെടുന്ന ഒരു സമൂഹം.
ശക്തമായ ഒരു നേതൃത്വമില്ലാത്ത ഒരേയൊരു സമൂഹം  

കേരളത്തിലെ ജനസംഖ്യയുടെ 12% വരുന്ന വിശ്വകര്മജര്‍ക്ക്. 
KERALA PSC യില്‍ പോലും 3% സംവരണമേയുള്ളൂ. 
വലിയൊരു വോട്ടു ബാങ്കുള്ള ഒരു സമൂഹം 
ബധിരന്‍മാരായ മറ്റു സമുദായക്കാരുടെ 
ദയാദാക്ഷിണ്യത്തിനായി കേഴുന്നു. 

ഉണരൂ